യാംബു: സൗദിയിലെ വിവിധ ഭാഗങ്ങളിൽ താമസ,തൊഴിൽ നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമാണ്. ഒരാഴ്ചക്കിടയിൽ താമസ നിയമലംഘനങ്ങൾ നടത്തിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള 10,000ലേറെ പേരെ പിടികൂടി നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രീതിയിൽ നിയമലംഘനം നടത്തിയ 23,100 പേരെയാണ് വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തത്.
