റിയാദ്: ജല വെല്ലുവിളികളെ സമഗ്രമായ രീതിയിൽ അഭിമുഖീകരിക്കാനുള്ള രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങൾ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ റിയാദ് ആസ്ഥാനമായി സൗദി അറേബ്യ ഒരു അന്താരാഷ്ട്ര ജല സംഘടന സ്ഥാപിക്കുന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ജലത്തിന്‍റെ ഉൽപ്പാദനം, ഗതാഗതം, വിതരണം, വെല്ലുവിളികൾക്കുള്ള സാങ്കേതിക പരിഹാരങ്ങളുടെ നവീകരണം, അന്താരാഷ്ട്ര അജണ്ടയുടെ മുകളിൽ ജലപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അതിൻറെ സംഭാവന എന്നിവയിൽ ദശാബ്ദങ്ങളായുള്ള സൗദി അറേബ്യയുടെ മുൻനിര ആഗോള അനുഭവത്തിൻറെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സംരംഭം ആരംഭിക്കുന്നത്.
ലോകമെമ്പാടുമുള്ള നാല് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾക്ക് ജല, ശുചിത്വ പദ്ധതികൾക്കായി 600 കോടി ഡോളറിലധികം ധനസഹായം നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള ജല വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും പാരിസ്ഥിതിക സുസ്ഥിരത പ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധതയിലും സൗദിയുടെ പങ്ക് സ്ഥിരികരിക്കുന്നതാണ് ഈ സംരംഭമെന്നും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C