ദോഹ: ദേശീയ ഐക്യവും രാഷ്ട്രമൂല്യവും പ്രതിഫലിച്ച ഹിതപരിശോധനയിൽ ആവേശത്തോടെ അഭിപ്രായം രേഖപ്പെടുത്തി ഖത്തർ. ചൊവ്വാഴ്ച രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിൽ നേരത്തെ തന്നെ ശക്തമായ പോളിങ് ഉണ്ടായി.സ്ത്രീകളും യുവാക്കളും മുതിർന്നവരും പ്രായമായവരുമെല്ലാ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തയാറാക്കിയ പോളിങ് കേന്ദ്രങ്ങളിലെത്തിയാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത രാത്രി ഏഴു മണി വരെ നീണ്ട വോട്ടെടുപ്പിൽ കനത്ത പോളിങ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെ ഭരണഘടന ഭേദഗതി സംബന്ധിച്ച കരട് നിർദേശങ്ങളിൽ ജനഹിതം രേഖപ്പെടുത്തുന് അവസരമൊരുക്കിയാണ് വോട്ടെടുപ്പ് നടത്തിയത്.വോട്ടെടുപ്പ് ആരംഭിച്ച് രാവിലെ 11 മണിയോടെ തന്നെ 51 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഉച്ചക്ക് മൂന്ന മണിയോടെ വോട്ടിങ് 72 ശതമാനം പൂർത്തിയായി.
