ന്യൂഡൽഹി: ഇസ്രയേലിൽനിന്നു മടങ്ങുന്ന ഇന്ത്യക്കാരുമായി ആദ്യ ചാർട്ടേഡ് വിമാനം ടെൽഅവീവിൽനിന്നു പുറപ്പെട്ടു. ‘ഓപ്പറേഷൻ അജയ്’ എന്നു പേരിട്ട ദൗത്യത്തിന് ആവശ്യമെങ്കിൽ വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കുമെന്നു വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഇസ്രയേലിൽ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് റജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തി. എത്രപേർ തിരിച്ചുവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. നിലവിൽ വ്യോമമേഖല അടച്ചിട്ടില്ലെന്നും അതിനാൽ ഒഴിപ്പിക്കൽ എന്ന് ഇപ്പോഴത്തെ നടപടിയെ പറയാനാവില്ലെന്നും വക്താവ് പറഞ്ഞു. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്; താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും.
ഹമാസ് ആക്രമണത്തിൽ പരുക്കേറ്റ ഇസ്രയേലിലുള്ള മലയാളി കെയർഗിവർ ഷീജ നന്ദന്റെ നില ഭദ്രമാണ്. എംബസി അവരുടെ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആക്രമണത്തിൽ മറ്റ് ഇന്ത്യക്കാർക്ക് പരുക്കേറ്റതായി വിവരമില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു
Related News
ഫലസ്തീനികൾക്കായി 40 ടണ്ണിൽ അധികം ഭക്ഷണവും പാർപ്പിട വസ്തുക്കളും ഖത്തർ ഈജിപ്തിലേക്ക് എത്തിച്ചു
ആർബിഐ മുൻ ഗവർണർ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു
ഗസ്സയിൽ വൻ വ്യോമാക്രമണം: കരയുദ്ധം ഇന്ന് തുടങ്ങുമെന്ന് ഇസ്രായേൽ, ആശയവിനിമയ സംവിധാനം തകർത്തു.
- Featured
-
By
Chief Editor
- 0 comments
ഗാസയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമെന്നു സൂചന
പി20 ഉച്ചകോടി: ഇന്ത്യന്‍ സ്ഥാനപതി ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
പലസ്തീന് പിന്തുണ നല്കി സൗദി കിരീടാവകാശി
ഇസ്രയേൽ–ഹമാസ് യുദ്ധം; ഇന്ധനവില കൂടുമോ?
ആയുധങ്ങളുമായി യുഎസ്ന്റെ ആദ്യവിമാനം ഇസ്രയേലില്‍; യുഎസ് യുദ്ധക്കപ്പലും ഇസ്രയേൽ തീരത്ത്
ഇന്ത്യയിൽ നിന്ന് അരി വീണ്ടും യുഎഇ വിപണിയില്‍ എത്തും
നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ
തിരികെയെത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.
ഫോൺ: 011 23747079
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C