ജൊഹാനസ്ബർഗ് : 15–ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ എത്തി. ദക്ഷിണാഫ്രിക്കയിൽ മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനവും കൂടി മോദിയുടെ കാര്യപരിപാടിയിലുണ്ട്. മോദിയെ ദക്ഷിണാഫ്രിക്കയുടെ ഡപ്യൂട്ടി പ്രസിഡന്റ് പോൾ മഷാറ്റൈൽ സ്വീകരിച്ചു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണു ബ്രിക്സ്. ബ്രിക്സ് രാഷ്ട്രത്തലവന്മാർക്കു പുറമേ ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ഇരുപതിലേറെ രാഷ്ട്രത്തലവന്മാരും ഉച്ചകോടിക്കെത്തുന്നുണ്ട്. രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വെർച്വലായാണു പങ്കെടുക്കുക. റഷ്യ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‍റോവ് ഉച്ചകോടിക്കെത്തിയിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പങ്കെടുത്തേക്കും.
ബ്രിക്സ് ഉച്ചകോടി നടക്കുന്ന സാന്റൻ സൺ ഹോട്ടലിൽ പ്രവാസി സമൂഹവുമായും ബ്രിക്സ് ബിസിനസ് ഫോറം നേതാക്കളുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. നോർത്ത് റൈഡിങ്ങിൽ 2017ൽ നിർമാണം ആരംഭിച്ച സ്വാമിനാരായൺ മന്ദിറിന്റെ മാതൃക മോദി പരിശോധിച്ചു. നിർമാണം അടുത്ത വർഷം പൂർത്തിയായേക്കും.
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഒബ്റോയ് അമർവിലാസ്
സുരക്ഷിതമായ രാജ്യം; ഇന്ത്യന്‍ ജാഗ്രതാ നിര്‍ദേശം തള്ളി കാനഡ
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; പേര് രജിസ്റ്റര്‍ ചെയ്യണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C