വനിതാ ചെസ്സിലെ ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി സ്വയം അടയാളപ്പെടുത്തുന്ന ഈ കൗമാരക്കാരിയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. ചെസ്സിലെ ഏറ്റവും അഭിമാനകരമായ ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത കൂടിയാണ് ലോകകപ്പ് ജേതാവായ ദിവ്യ ദേശ്മുഖ്.നാഗ്പൂരിൽ നിന്നുള്ള 19 വയസ്സുകാരി, തിങ്കളാഴ്ച (ജൂലൈ 28, 2025) ജോർജിയയിലെ ബറ്റുമിയിൽ നടന്ന ലോകകപ്പ് ഫൈനലിന്റെ ടൈബ്രേക്കറിൽ സഹതാരം കോനേരു ഹംപിയെ തോൽപ്പിച്ച് തന്റെ യുവ കരിയറിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി. ക്ലാസിക്കൽ ഫോർമാറ്റിലെ രണ്ട് ഗെയിമുകളും സമനിലയിലായതിനെത്തുടർന്ന്, സ്പീഡ് ചെസ്സിൽ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.ടൈബ്രേക്കറിലെ ആദ്യ ഗെയിം സമനിലയിലായതിന് ശേഷം, ദിവ്യ രണ്ടാമത്തെ കളി കറുത്ത കരുക്കളുപയോഗിച്ച് വിജയിച്ചു. തന്റെ ഉയർന്ന റേറ്റിംഗുള്ള എതിരാളിക്ക്, ചില പിഴച്ച നീക്കങ്ങൾക്ക് ദിവ്യ മധുര ശിക്ഷ നൽകി.നിലവിലെ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യനായ ഹംപി ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ്, എന്നാൽ ദിവ്യയ്ക്ക് 18-ാം റാങ്ക് മാത്രമാണുള്ളത്.വനിതാ ചെസ്സിലെ ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി സ്വയം അടയാളപ്പെടുത്തുന്ന ഈ കൗമാരക്കാരിയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷം, അഹമ്മദാബാദിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ, അവൾ പ്രതീക്ഷിച്ചപോലെ ആധിപത്യം പുലർത്തിക്കൊണ്ട് വിജയിച്ചിരുന്നു.പിന്നീട്, ബുഡാപെസ്റ്റിൽ നടന്ന ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യയുടെ ചരിത്രപരമായ സ്വർണ്ണ മെഡൽ നേടുന്നതിൽ ദിവ്യ ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്ത്യയായിരുന്നു അവിടെ ഒന്നാം സീഡ്. ലോകകപ്പിൽ, ഇന്ത്യൻ വനിതകൾ പ്രതീക്ഷകളെ കവച്ചുവച്ചു, നാല് പേർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
