ദുബൈ: യുദ്ധ ദുരിതത്തിനൊപ്പം തണുപ്പിൻ്റെ കാഠിന്യം കൂടി പ്രതിസന്ധിയിലാക്കിയ ഗസ്സ ജനതക്ക് യു.എ.ഇയുടെ സഹായം. തണുപ്പിനെ പ്രതിരോധിക്കുന്ന 4 ലക്ഷം ജാക്കറ്റുകൾ ഗസ്സയിൽ എത്തിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതിനായി അവസാനവട്ട സജ്ജീകരണങ്ങൾ പൂർത്തിയാക്കി.
പുതപ്പുകൾ, ഹീറ്ററുകൾ; ശീതകാല കയ്യുറകൾ എന്നിവയും ജാക്കറ്റുകൾകൊപ്പം നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് എമിറേറ്റ്സ് റെഡ് ക്രസൻ്റ് അറിയിച്ചു. ഈജിപ്‌തിൽ നിർമിച്ച വിന്റർ ജാക്കറ്റുകൾ ഗസ്സ അതിർത്തിപ്രദേശമായ അൽ ആരിഷിലാണ് എത്തിക്കുക.
അവിടെ നിന്ന് റഫ അതിർത്തി മുഖേന വീട് നഷ്‌ടപ്പെട്ട് തെരുവിൽ താമസിക്കുന്ന ജനങ്ങളിലേക്ക് എത്തിക്കും. യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണിത്. ഇതിനകം 16ലക്ഷം വസ്ത്രങ്ങളും പുതപ്പുകളും ഗസ്സയിൽ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് കൂടുതൽ സഹായം എത്തിക്കുന്നത്.
Related News
ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി
വെടിനിർത്തൽ ചർച്ചയ്ക്ക് പിന്നാലെ ഗാസയിൽ ആക്രമണം ശക്തം
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു
ഇസ്രയേൽ-ഹമാസ് യുദ്ധം: 17000 കടന്ന് മരണം
താൽക്കാലിക വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് നീട്ടി
റഫ അതിർത്തി കടന്നെത്തുന്ന ആദ്യ വിദേശ സംഘം; ഖത്തർ പ്രതിനിധി സംഘം തെക്കൻ ഗസ്സയിൽ
ഇസ്രയേല് 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചു
50 ബന്ദികളെ മോചിപ്പിക്കാൻ 4 ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സമ്മതിച്ചു
ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ്
വെടിനിർത്തൽ ആവശ്യപ്പെട്ടു പ്രധാനമന്ത്രി യൂറോപ്പിലേക്ക്
യൂറോപ്യൻ യൂണിയൻ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറലിനൊപ്പം ഖത്തർ പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്തി
ഇസ്രയേൽ ആക്രമണത്തെ തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് പാലായനം ചെയ്‌തവർ ചെറിയ കൂടാരങ്ങളിലായാണ് താമസിക്കുന്നത്. തണുപ്പ് കടുത്തതോടെ ഇവിടങ്ങളിൽ താമസിക്കുന്നവരുടെ ദുരിതം ഇരട്ടിയായിട്ടുണ്ട്.
ഗസ്സയിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് യു.എ.ഇ സ്ഥാപിച്ച രണ്ടാമത് കടൽവെള്ള ശുചീകരണ പ്ലാൻ്റ് അടുത്തിടെ വിപുലീകരിച്ചിരുന്നു. മെഡിറ്ററേനിയൻ കടലിൽ നിന്ന് പ്ലാന്റിലേക്ക് പൈപ്പുകളിലൂടെ വെള്ളം എത്തിച്ച് ഫിൽട്ടർ ചെയ്‌ത് ഗസ്സക്കാർക്ക് ഉപയോഗിക്കാനായി ഭൂഗർഭ മാർഗത്തിലൂടെ എത്തിക്കുന്നതാണ് പദ്ധതി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C