ഇസ്രയേലിന് ഹമാസിന്റെ ഭീഷണി

ഹമാസ് നടത്തുന്ന ആക്രമണത്തിന് ഇസ്രയേൽ നടത്തുന്ന തിരിച്ചടി യുദ്ധത്തിനു വഴിമാറിയതിനു പിന്നാലെ, ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളാക്കിയവരെ വധിക്കുമെന്ന ഭീഷണിയുമായിഹമാസ് രംഗത്ത്. മുൻകൂട്ടി മുന്നറിയിപ്പു നൽകാതെ ഗാസ മുനമ്പിലെ സാധാരണക്കാരെ ഉന്നമിട്ട് ബോംബാക്രമണം നടത്തുന്നതിന് എതിരെയാണ് ഭീഷണി. മുന്നറിയിപ്പില്ലാതെ നടത്തുന്ന ഓരോ ആക്രമണത്തിനും പകരം ഓരോ ബന്ദിയുടെ ജീവനെടുക്കുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.

വെറും നുഴഞ്ഞുകയറ്റമല്ല ഹമാസ് നടത്തിയത്. ട്രക്കുകളെക്കാൾ വലുപ്പമുള്ള പടുകൂറ്റൻ റോക്കറ്റ് ലോഞ്ചറുകൾ, നൂറുകണക്കിന് സായുധസംഘാംഗങ്ങൾ, പാരാഗ്ലൈഡറുകൾ എന്നിവയെല്ലാം അവർ രാത്രിയിൽ അതിർത്തിയിലെത്തിച്ചു. സാധാരണ നുഴഞ്ഞുകയറ്റക്കാർ കാവൽ തീർത്തുമില്ലാത്തതോ കുറഞ്ഞതോ ആയ സ്ഥലങ്ങളിലൂടെയാണ് ശത്രുഭൂമിയിലേക്കു കടക്കുന്നത്. അതല്ല ഹമാസ് ചെയ്തത്. ഇസ്രയേലിന്റെ അതിർത്തിപ്രതിരോധനിരയിൽ ആഞ്ഞടിച്ച് അതിനെ ഭേദിച്ചുകൊണ്ടാണ് അവർ മുന്നേറിയത്. സാധാരണജനങ്ങൾക്കു കടക്കാനുള്ള കനത്ത കാവലുള്ള ചെക്പോയിന്റുകൾ പോലും അവർ ഭേദിച്ചുകടന്നു.

ഹമാസും ഇസ്രയേലും നടത്തുന്ന നേർക്കുനേർ പോരാട്ടത്തിൽ ഇരു പക്ഷത്തുമായി ഇതുവരെ വൻ ആൾനാശമാണ് ഉണ്ടായിട്ടുള്ളത്. ഇസ്രയേലിന്റെ ഭാഗത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. 2,600 പേർക്കു പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. ഗാസയിൽ ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700ഓളമായി. 3726 പേർക്ക് പരുക്കുണ്ടെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരം

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *