ഹമാസ് നടത്തുന്ന ആക്രമണത്തിന് ഇസ്രയേൽ നടത്തുന്ന തിരിച്ചടി യുദ്ധത്തിനു വഴിമാറിയതിനു പിന്നാലെ, ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളാക്കിയവരെ വധിക്കുമെന്ന ഭീഷണിയുമായിഹമാസ് രംഗത്ത്. മുൻകൂട്ടി മുന്നറിയിപ്പു നൽകാതെ ഗാസ മുനമ്പിലെ സാധാരണക്കാരെ ഉന്നമിട്ട് ബോംബാക്രമണം നടത്തുന്നതിന് എതിരെയാണ് ഭീഷണി. മുന്നറിയിപ്പില്ലാതെ നടത്തുന്ന ഓരോ ആക്രമണത്തിനും പകരം ഓരോ ബന്ദിയുടെ ജീവനെടുക്കുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.
വെറും നുഴഞ്ഞുകയറ്റമല്ല ഹമാസ് നടത്തിയത്. ട്രക്കുകളെക്കാൾ വലുപ്പമുള്ള പടുകൂറ്റൻ റോക്കറ്റ് ലോഞ്ചറുകൾ, നൂറുകണക്കിന് സായുധസംഘാംഗങ്ങൾ, പാരാഗ്ലൈഡറുകൾ എന്നിവയെല്ലാം അവർ രാത്രിയിൽ അതിർത്തിയിലെത്തിച്ചു. സാധാരണ നുഴഞ്ഞുകയറ്റക്കാർ കാവൽ തീർത്തുമില്ലാത്തതോ കുറഞ്ഞതോ ആയ സ്ഥലങ്ങളിലൂടെയാണ് ശത്രുഭൂമിയിലേക്കു കടക്കുന്നത്. അതല്ല ഹമാസ് ചെയ്തത്. ഇസ്രയേലിന്റെ അതിർത്തിപ്രതിരോധനിരയിൽ ആഞ്ഞടിച്ച് അതിനെ ഭേദിച്ചുകൊണ്ടാണ് അവർ മുന്നേറിയത്. സാധാരണജനങ്ങൾക്കു കടക്കാനുള്ള കനത്ത കാവലുള്ള ചെക്പോയിന്റുകൾ പോലും അവർ ഭേദിച്ചുകടന്നു.
ഹമാസും ഇസ്രയേലും നടത്തുന്ന നേർക്കുനേർ പോരാട്ടത്തിൽ ഇരു പക്ഷത്തുമായി ഇതുവരെ വൻ ആൾനാശമാണ് ഉണ്ടായിട്ടുള്ളത്. ഇസ്രയേലിന്റെ ഭാഗത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. 2,600 പേർക്കു പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. ഗാസയിൽ ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700ഓളമായി. 3726 പേർക്ക് പരുക്കുണ്ടെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരം
Related News
ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ
ഗസ്സയുടെ തണുപ്പകറ്റാൻ യു.എ.ഇ; 4 ലക്ഷം ശൈത്യകാല ജാക്കറ്റുകൾ കൈമാറും
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി
വെടിനിർത്തൽ ചർച്ചയ്ക്ക് പിന്നാലെ ഗാസയിൽ ആക്രമണം ശക്തം
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു
ഇസ്രയേൽ-ഹമാസ് യുദ്ധം: 17000 കടന്ന് മരണം
താൽക്കാലിക വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് നീട്ടി
റഫ അതിർത്തി കടന്നെത്തുന്ന ആദ്യ വിദേശ സംഘം; ഖത്തർ പ്രതിനിധി സംഘം തെക്കൻ ഗസ്സയിൽ
ഇസ്രയേല് 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചു
50 ബന്ദികളെ മോചിപ്പിക്കാൻ 4 ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സമ്മതിച്ചു
ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ്
വെടിനിർത്തൽ ആവശ്യപ്പെട്ടു പ്രധാനമന്ത്രി യൂറോപ്പിലേക്ക്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C