ദോഹ : ഖത്തറും ഇറാഖ് രാജ്യവും തമ്മിലുള്ള വിജയകരമായ നിക്ഷേപങ്ങളെയും, സഹകരണത്തെയും ഇറാഖ് പ്രധാനമന്ത്രി എച്ച് ഇ മുഹമ്മദ് ഷിയ അൽ സുഡാനി ഇന്നലെ പ്രശംസിച്ചു.
അടുത്തിടെ അമീർ ഷെയ്ക്ക് തമീം ഹമദ് അൽത്താനിയുടെ ബാഗ്ദാദ് സന്ദർശനത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഫലപ്രദമായി ആരംഭിച്ചതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
വലിയ ഹോട്ടലും പാർപ്പിടസമുച്ചായവും വിവിധ വിനോദസഞ്ചാര സൗകര്യങ്ങളും ഉൾപ്പെടുന്ന സെൻട്രൽ ബാഗ്ദാദിൽ എസ്റ്റിത്മാർ ഹോൾഡിങ് നടപ്പിലാക്കുന്ന കൂറ്റൻ ടൂറിസം കോംപ്ലക്സിന്റെ തറക്കല്ലിടൽ ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിലാണ് അൽ സുഡാനി ഖത്തർ നിക്ഷേപത്തെ കുറിച്ചുള്ള ഈ പദ്ധതി വ്യക്തമാക്കിയത്. ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പശ്ചാത്തലത്തിൽ ഈ പദ്ധതി ആദ്യത്തെദായിരിക്കുമെന്നും, കൂടാതെ പുതിയ പദ്ധതികൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ നിക്ഷേപ അവസരങ്ങൾ ഖത്തറുമായി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപകർക്ക് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നൽകുന്നതിനുള്ള തന്റെ ഗവൺമെന്റിന്റെ താല്പര്യവും, കൂടാതെ അടിസ്ഥാന സൗകര്യമോ,സേവനമോ പാർപ്പിടമോ തുടങ്ങി വിവിധ മേഖലകളിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള തന്റെ ശ്രമവും കൂടെ ഉണ്ടാകുമെന്ന് ഇറാഖ് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
തന്റെ ഗവൺമെന്റ് അറബ് നിക്ഷേപത്തെ സാമ്പത്തിക ഏകീകരണത്തിലേക്കുള്ള ഒരു കവാടമായിട്ടാണ് കാണുന്നതെന്നും, അറബ് രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തം എന്ന തത്വം അധികാരം ഏറ്റെടുത്തതിനുശേഷം തന്റെ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അതിനെ പിന്തുണച്ചുകൊണ്ട് പ്രവർത്തിക്കുമെന്നും അൽ സുഡാനി വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C