ബുഡാപെസ്റ്റ് : ഇന്ത്യൻ ജാവലിൻ ത്രോ താരവും. ടോകിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ അഭിമാന താരവുമായ നീരജ് ചോപ്ര. ഹഗറിയിൽ (ബുഡാപെസ്റ്റ്)
വെച്ച് നടന്ന ലോക അത്-ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി
കന്നി സ്വർണ മെഡൽ ജാവലിൻ ത്രോ വിഭാഗത്തിൽ സ്വന്തമാക്കി.
നീരജ് ചോപ്രയുടെ 88.71 മീറ്റർ ദൂരം പിന്നിട്ട കരുതെരിയ ത്രോ
ഇന്ത്യൻ അത്-ലേറ്റിക് ചരിത്രത്തിലെ ജാവലിൻ വിഭാഗത്തിലെ ആദ്യ സ്വർണവും
ഇതിന് മുൻപ്പ് 2022-ൽ നീരജിന്റെ തന്നെ ആദ്യ വെള്ളി എന്ന നേട്ടവും, മലയാളി താരം 2003 -ൽ അഞ്ചു ബേബി ജോർജിന്റെ വെങ്കല നേട്ടവുമാണ് ജാവലിൻ വിഭാഗത്തിൽ ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടങ്ങൾ.
ഫൈനലിലെ മറ്റു ഇന്ത്യൻ താരങ്ങൾ കിഷോർ കുമാർ അഞ്ചാമതും (84.77മീറ്റർ ), ഡി പി മനു (84.14 മിറ്റർ ) ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മത്സരത്തിൽ ഉടനീളം പാകിസ്താന്റെ അർഷാദ് നദീമിന്റെ വലിയ വെല്ലുവിളികൾ മൽസരത്തെ കൂടുതൽ ശ്രദേയമാക്കി. രണ്ടാം സ്ഥാനത്തു (87.82 മീറ്റർ ) അർഷാദും മൂന്നാമനായി ജകൂബ് വാൽഡെജ് വെക്കല മെഡലും സ്വന്തമാക്കി.
നിലവിലെ ലോകചമ്പ്യൻഷിപ് സ്വർണനേട്ടവും ഒളിമ്പിക്സ് വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ എന്നാ നേട്ടവും ഒരേ സമയം ജാവലിൻ ത്രോ വിഭാഗത്തിൽ കൈവശം വെക്കുന്ന മൂന്നാമത്തെ താരം എന്നാ റെക്കോർഡ് കൂടെ ഇതോടെ നീരജ് ചോപ്ര സ്വന്തമാക്കി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C