ഷാർജ : ഷാർജ സഫാരിപാർക്ക് വ്യാഴാഴ്ച മുതൽ സന്ദർശകരെ സ്വാഗതംചെയ്യും. എല്ലാദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെ പാർക്കിലെ കാഴ്ചകൾ ആസ്വദിക്കാം. ആഫ്രിക്കയ്ക്കുപുറത്തുള്ള ലോകത്തിലെ ഏറ്റവുംവലിയ സഫാരി പാർക്കാണ് ഷാർജ സഫാരിപാർക്ക്.
അൽ ദൈദിലെ അൽ ബ്രിഡി നാച്വറൽ റിസർവിനുള്ളിൽ എട്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പാർക്ക് വ്യാപിച്ചുകിടക്കുന്നത്. സഹേൽ, നൈഗർ വാലി, സാവന്ന എന്നിങ്ങനെ ആഫ്രിക്കയിലെ 12 പ്രദേശങ്ങളുടെ മാതൃകയിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. വിവിധയിനം ഉരഗങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെ ഉൾപ്പെടുത്തി പാർക്ക് അതിന്റെ വന്യജീവിശേഖരം വിപുലീകരിച്ചിട്ടുണ്ട്.
പാർക്കിലെ പുതിയ ആകർഷണങ്ങളിലൊന്നായ ഷാർജ സഫാരി ആംഫി തിയേറ്റർ സന്ദർശകർക്ക് ആഫ്രിക്കൻ മൃഗങ്ങളുടെയും പക്ഷികളുടെയും വേറിട്ടപ്രദർശനമൊരുക്കുമെന്ന് പരിസ്ഥിതി, സംരക്ഷിത മേഖലാ അതോറിറ്റി (ഇ.പി.എ.എ.) ചെയർപേഴ്സൺ ഹന സൈഫ് അൽ സുവൈദി അഭിപ്രായപ്പെട്ടു. തണ്ണീർത്തടങ്ങൾ, താഴ്‌വരകൾ, വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ എന്നിവയിലൂടെയുള്ള യാത്രയിൽ സന്ദർശകർക്കുചുറ്റിലും വൈവിധ്യമാർന്ന ആഫ്രിക്കൻ മരങ്ങൾ കാണാൻ സാധിക്കും. ഇത് അവിസ്മരണീയമായ യാത്രാനുഭവമായിരിക്കുമെന്നും അവർ പറഞ്ഞു.
Related News
മുതിർന്നവർക്ക് 40 ദിർഹവും കുട്ടികൾക്ക് 15 ദിർഹവുമാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. വന്യജീവിസങ്കേതത്തിലൂടെയുള്ള സഞ്ചാരത്തിന് മുതിർന്നവർ 120 ദിർഹം മുതൽ 275 ദിർഹം വരെ നൽകണം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C