തൊഴില്‍ രംഗത്തെ പീഡനം: സൗദി അറേബ്യയില്‍ അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം വരെ പിഴ

Harassment at work: Five years imprisonment and a fine of up to three lakhs in Saudi Arabia

ജിദ്ദ: തൊഴില്‍ രംഗത്തെ പീഡനങ്ങള്‍ തടയുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതു-സ്വകാര്യ മേഖലകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളോട് സൗദി പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭയകേന്ദ്രങ്ങളിലും പീഡനം നടത്തുന്ന പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി.

അഞ്ച് വര്‍ഷം വരെ തടവോ പരമാവധി അഞ്ച് ലക്ഷം സൗദി റിയാല്‍ പിഴയൊ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന ശിക്ഷയാണ് ലഭിക്കുകയെന്ന് സൗദി പ്രോസിക്യൂട്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ലൈംഗീകാതിക്രമത്തിനു ഇരയാകുന്ന ഇര നിയമപരമായ പരാതി നല്‍കിയില്ലെങ്കിലും ലൈംഗികാതിക്രമത്തിനെതിരായ നിയമപരമായ ശിക്ഷ മാറ്റാനാവില്ലെന്ന് സൗദി അധികൃതര്‍ പറഞ്ഞു.

പീഡനക്കേസിനെക്കുറിച്ച് അതത് മേഖലയിലെ ഏജന്‍സികളെ അറിയിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനുമായി സമീപ കാലത്തായി സൗദി അറേബ്യയില്‍ കടുത്ത പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

Related News

പീഡനം കുറ്റകൃത്യത്തില്‍ ഇര പരാതി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് ഇടപെടാനാകുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. നേരിട്ടുള്ള പീഡനം കൂടാതെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ ഏതെങ്കിലും വിധത്തില്‍ ശരീരത്തെ പരാമര്‍ശിച്ചും മാന്യതയെ അപകാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുംവിധം ഒരു വ്യക്തി മറ്റൊരാളോട് ലൈംഗിക പ്രേരണ നല്‍കുന്ന ഏതെങ്കിലും വാക്കാലുള്ള പദപ്രയോഗം, പ്രവൃത്തി അല്ലെങ്കില്‍ ചലനം എന്നിങ്ങനെയുള്ള പ്രവൃത്തിയും പീഡനത്തിന്റെ പരിധിയില്‍പെടും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *