ദൗസരി വൻകരയുടെ മികച്ച താരം; സാമന്ത ഖേർ മികച്ച വനിതാ താരം

ദോഹ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് റൗണ്ടിലെ ആദ്യ അങ്കത്തിൽ അർജൻറീനയെ ഞെട്ടിച്ച കളി മികവുമായി ആരാധക മനസ്സിൽ ഇടംപിടിച്ച സൗദി അറേബ്യയുടെ സാലിം അൽ ദൗസരിക്ക് വൻകരയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം. ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ആസ്ട്രേലിയയുടെ സാമന്ത ഖേർ സ്വന്തമാക്കി.

മികച്ച കോച്ചിനുള്ള പുരസ്കാരം ജപ്പാന്റെ ഹജിമെ മൊരിയാസു സ്വന്തമാക്കി. ലോകകപ്പിലേതുൾപ്പെടെ ജപ്പാൻ ദേശീയ ടീമിനെ വാർത്തെടുത്തതിനുള്ള അംഗീകാരമായാണ് ഹജിമെയെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച വനിതാ കോച്ചായി ചൈനയുടെ ഷുയി ക്വിൻസിയെ തിരഞ്ഞെടുത്തു. ചൈനയെ ആദ്യമായി ഏഷ്യൻ വനിത കിരീട നേട്ടത്തിലേക്ക് നയിച്ചതിനുള്ള അംഗീകാരമാണ് മികച്ച കോച്ചിനുള്ള പുരസ്കാരം.

ഗസ്സയിൽ മരണം വിതച്ച് ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് ആഘോഷങ്ങളെല്ലാം ഒഴിവാക്കിയായിരുന്നു വൻകരയുടെ ഫുട്ബാൾ താരനിശക്ക് ദോഹ വേദിയായത്. നാടകീയതകളെല്ലാം ഒഴിവാക്കി നേരിട്ടുള്ള അവാർഡ് പ്രഖ്യാപനത്തിലൂടെ തന്നെ ചടങ്ങുകൾ പൂർത്തിയാക്കി. 2018 സീസണിലായിരുന്നു അവസാനമായി എ.എഫ്.സി അവാർഡുകൾ നൽകിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ നാലുവർഷമായി പുരസ്കാരം റദ്ദാക്കിയിരുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *