ജിദ്ദ: മൂന്നാമത് റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്‌ച ചെങ്കടൽ തീരത്ത് ജിദ്ദയിൽ തിരശ്ശീല ഉയരും. ‘യുവർ സ്റ്റോറി, യുവർ ഫെസ്റ്റിവൽ’ വിഷയത്തിലുന്നിയാണ് ഇപ്രാവശ്യത്തെ ചലച്ചിത്രോത്സവം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സൗദിയിൽ നിന്നുമുള്ള 150ഓളം ചെറുതും വലുതുമായ സിനിമകളാണ് പ്രദർശിപ്പിക്കുക. ഏറ്റവും നല്ല സിനിമക്ക് ലക്ഷം ഡോളറും ഗോൾഡൺ യുസ്ർ അവാർഡുമാണ് സമ്മാനിക്കുക. ഏറ്റവും നല്ല സംവിധായകന് ട്രോഫിയും 30,000 ഡോളറും ലഭിക്കും. ഏറ്റവും നല്ല ഷോർട്ട് ഫിലിം, ഏറ്റവും മികച്ച സൗദി ഫിലിം തുടങ്ങിയവക്കെല്ലാം അവാർഡുകളുണ്ട്. ഇറാഖി സംവിധായകൻ യാ സിർ അൽ യസീരി ഈ വർഷം ഇറക്കിയ ‘എച്ച്.ഡബ്ല്യൂ.ജെ.എൻ’ സിനിമയാണ് ഉദ്ഘാടന ദിവസം പ്രദർ ശിപ്പിക്കുക. ആസ്വാദനത്തോടൊപ്പം സിനിമ ചർച്ചകൾ, സംവാദങ്ങൾ, ശില്പശാലകൾ, ആദരവുകൾ തുട ങ്ങിയവയും മേളയിൽ നടക്കും.
ബോളിവുഡ് നടൻ രൺവീർ സിങ്, ജർമൻ നടിമാരായ ഡയാൻ ക്രൂഗർ, ഏഞ്ചൽ കട്‌ജ എന്നിവരോടൊപ്പം സൗദിയിൽ നിന്നുള്ള അബ്ദുല്ല അൽ സദൻ എന്നിവർക്കാണ് ഈ വർഷത്തെ മേളയിൽ ബഹുമാനാദരവ് നൽകുന്നത്. ബോളിവുഡ് നടി കത്രീന കൈഫ്, ഗോൾഡൺ ഗ്ലോബ് അവാർഡ്, സ്ക്രീൻ ആക്ടേ ഴ്സ് ഗിൽഡ് അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അമേരിക്കൻ നടി ഹാലി ബെറി എന്നിവർ ചലച്ചിത്രോത്സവത്തിനെത്തുന്നുണ്ട്.
പ്രമുഖ ആസ്ട്രേലിയൻ എഴുത്തുകാരനും സംവിധായകനും നിർമാതാവുമായ ബാസ് ലുഹ്ർമാനാണ് ചലച്ചിത്രോത്സവത്തിൻ്റെ മുഖ്യ വിധികർത്താവ്. സ്വീഡിഷ്-അമേരിക്കൻ നടൻ ജോയൽ കിന്നമാൻ, നടി ഫ്രീദ പിന്റോ, ഈജിപ്ഷ്യൻ നടി ആമിന ഖലീൽ, സ്‌പാനിഷ് നടി പാസ് വേഗ എന്നിവരാണ് സഹ ജൂറി അംഗങ്ങൾ.
ദി റെഡ് സീ ഷോർട്ട്സ് മത്സരത്തിൽ സൗദി എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവും നിരൂപകയുമായ ഹന അലോമർ, ഫ്രഞ്ച്, മൊറോക്കൻ നടൻ അസദ് ബൂവാബ്, തുർക്കിഷ്, ജർമൻ സിനിമ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ഫാത്തിഹ് അകിൻ എന്നിവരുമായിരിക്കും ജൂറി അംഗങ്ങൾ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C