ദോഹ : ഖത്തറിലെത്തിയ ഫ്രഞ്ച് വിദേശകാര്യമന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി ഗസ്സയിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് ഖത്തര്‍. ഇസ്രായേലിന്റെ നരഹത്യയില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരമാണെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
വംശഹത്യയും വംശീയ ഉന്മൂലനവുമാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത്. ഇസ്രായേല്‍ ലക്ഷ്യം വയ്ക്കുന്ന ഒരു വ്യക്തി സമീപത്തുണ്ട് എന്ന വാദത്തോടെയാണ് ഇസ്രായേല്‍ ജനവാസ കേന്ദ്രങ്ങളില്‍ ബോംബിടുന്നത്. അതിന്റെ പേരില്‍ നാനൂറിലേറെ പേരാണ് മരിച്ചത്. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിലെല്ലാം ഇരട്ടത്താപ്പ് തുടരുകയാണ്. ചില സമയങ്ങളില്‍ ഈ നിലപാടുകള്‍ ലജ്ജാകരമാണെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം ഗസ്സയില്‍ ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇസ്രായേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ അടയാളമാണിത്. മന്ത്രിക്കെതിരെ നാമമാത്രമായ നടപടിയാണ് ഇസ്രായേല്‍ സ്വീകരിച്ചത്. ഇത് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന് സമാനമാണെന്നും ഖത്തര്‍ കുറ്റപ്പെടുത്തി.
Related News
എഎഫ്സി ഏഷ്യൻ കപ്പ്: ദോഹ മെട്രോ ജനുവരി 19ന് കൂടുതൽ സമയം പ്രവർത്തിക്കും
ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ
ഗസ്സയുടെ തണുപ്പകറ്റാൻ യു.എ.ഇ; 4 ലക്ഷം ശൈത്യകാല ജാക്കറ്റുകൾ കൈമാറും
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി
ഖത്തർ; കുട്ടികളുള്ള സർക്കാർ ജോലിക്കാരായ സ്ത്രീകളുടെ തൊഴിൽ സമയം കുറയ്ക്കാൻ പദ്ധതി
വെടിനിർത്തൽ ചർച്ചയ്ക്ക് പിന്നാലെ ഗാസയിൽ ആക്രമണം ശക്തം
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു
ഇസ്രയേൽ-ഹമാസ് യുദ്ധം: 17000 കടന്ന് മരണം
താൽക്കാലിക വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് നീട്ടി
റഫ അതിർത്തി കടന്നെത്തുന്ന ആദ്യ വിദേശ സംഘം; ഖത്തർ പ്രതിനിധി സംഘം തെക്കൻ ഗസ്സയിൽ
ഇസ്രയേല്‍ 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചു
50 ബന്ദികളെ മോചിപ്പിക്കാൻ 4 ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സമ്മതിച്ചു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C