ദോഹ : 2023ലെ രണ്ടാം പാദത്തിലെ രാജ്യത്തിന്റെ ബഡ്ജറ്റിൽ 10 ബില്യൺ റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയതായി ധന മന്ത്രാലയം ഇന്നലെ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾക്കനുസൃതമായി പൊതുക്കടം കുറയ്ക്കുന്നതിനും ഖത്തർ സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരം ഉയർത്തുന്നതിനും മിച്ചം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വഴി ഭാവി തലമുറയുടെ സമ്പാദ്യം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഒന്നാം പാദത്തിലെ മൊത്തം വരുമാനം 68.4 ബില്യൺ റിയാലാണെന്ന് ( മുൻ പാദത്തേക്കാൾ 0.3 ശതമാനം കുറവ്) മന്ത്രാലയം വ്യക്തമാക്കി. രണ്ടാം പാദത്തിലെ മൊത്തം ചെലവുകൾ 58.4 ബില്യൺ ക്യൂആർ ആണ് (ആദ്യത്തേതിനെ അപേക്ഷിച്ച് 19.3 ശതമാനം വർദ്ധനവ് ). ഒന്നാം പാദവുമായി താരതമപ്പെടുത്തുമ്പോൾ ശമ്പളവും, വേദനവും 12.2 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രധാന മൂലധന ചെലവുകൾ 29.1% വർദ്ധിപ്പിച്ചതായി കണക്കാക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C