മൂന്നുവർഷത്തിനുള്ളിൽ എട്ടുദശലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെ ഖത്തർ ഉൽപ്പാദിപ്പിക്കുന്നു.

Qatar produces more than eight million fry in three years


ദോഹ : രാജ്യത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ എട്ട് ദശലക്ഷത്തിലധികം മത്സ്യ കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ചതിനാൽ ഖത്തറിലെ മത്സ്യകൃഷി മേഖലയിൽ വൻ മാറ്റം സൃഷ്ടിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയുണ്ടായി. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി റാസ് മത്ബാഖിലെ ജല ഗവേഷണ കേന്ദ്രമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിലാണ് ഖത്തറിലെ വെള്ളത്തിൽ വിടുന്ന മത്സ്യങ്ങൾക്കും, മത്സ്യ ഫാമുകൾക്കും കൊഴുപ്പുകൂട്ടുന്നതിന് വേണ്ടി നാടൻ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത്.
ജല ഗവേഷണ കേന്ദ്രം ഡയറക്ടർ ഇബ്രാഹിം സൽമാൻ മുഹന്നദി പറഞ്ഞത് “2020 മുതൽ 22 വരെ 8 ദശലക്ഷം നാടൻ മത്സ്യകുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു.അവയിൽ നിന്ന് ഏകദേശം ആറ് ദശലക്ഷം മത്സ്യ കുഞ്ഞുങ്ങളെ കടലിൽ തുറന്നു വിട്ടു “.
മാധ്യമങ്ങളോട് സംസാരിക്കവേ രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് കടലിൽ മത്സ്യകൃഷി പദ്ധതിയായ സമക്നയ്ക്ക് 1.2 ലക്ഷം ഫിംഗർ ശ
ഷാo ഫിഷും,50000 ഫിംഗർലിങ്ങ് ഹമൂർ മത്സ്യവും നൽകിയതായി അദ്ദേഹം വ്യക്തമാക്കി.അതുപോലെ അഗ്രിക്കോ ചെമ്മീൻ ഫാമിനു 1.4 ദശലക്ഷം (PL20) ചെമ്മീൻ ലാർവകൾ നൽകിയിട്ടുണ്ട്.
ഫിഷ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ പിന്തുണയുടെ ഭാഗമായിട്ടാണ് പ്രാദേശിക ഫാമുകളിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.ജിസിസിയിൽ മികച്ച ഗുണനിലവാരമുള്ള ഹമൂർ ഷാo മത്സ്യങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ ജല ഗവേഷണ കേന്ദ്രം വിജയിചെന്നും, ഇനി അൽ ഷാഗ്ര മത്സ്യം ഉല്പാദിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *