ദോഹ : നൂറുകണക്കിനാളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത ഭൂകമ്പ ദുരന്തത്തിൽ ഖത്തർ അഫ്ഗാൻ ജനതയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒപ്പം ഖത്തർ നിലകൊള്ളുന്നു എന്നും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാൻ ആവശ്യമായ സഹായം പൂർണമായും തയ്യാറാണെന്നും വിദേശകാര്യമന്ത്രാലയം ഇന്നലെ നടത്തിയ പ്രസ്താവനയിൽ അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഖത്തറിന്റെ അനുശോചനം രേഖപ്പെടുത്തി.കൂടാതെ പരിക്കേറ്റവർക്ക് സുഖം പ്രാപിക്കുവാനും കാണാതായവരെ കണ്ടെത്താനുമുള്ള ഖത്തറിന്റെ സന്നദ്ധത അറിയിച്ചു.
ഹെറാത്ത് പ്രവിശ്യയിൽ ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടായിരത്തിലധികം പേരുടെ ജീവൻ അപഹരിച്ചതിന് പിന്നാലെയാണ് ഖത്തർ ഈ പ്രസ്താവന പുറപ്പെടുവിച്ചത്.6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ശനിയാഴ്ച വടക്കുപടിഞ്ഞാറ് നഗരമായ ഹെറാത്തിൽ ഒന്നിലധികം ഭൂകമ്പങ്ങൾ ഉണ്ടായി.
മരണസംഖ്യ 2053 ആയി ഉയർന്നതായും 9240 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ദുരന്തമന്ത്രാലയ വക്താവ് മുല്ല ജനൻ സയീഖ് ഞായറാഴ്ച വ്യക്തമാക്കി.
പ്രതിസന്ധിയിലായ രാജ്യത്തെ ആറ് ഗ്രാമങ്ങളിലായി നൂറുകണക്കിന് വീടുകൾ ഏറ്റവും പുതിയ ദുരന്തത്തിൽ നശിച്ചു.ഇത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മാരകമായ ഒന്നായി പ്രഖ്യാപിക്കപ്പെട്ടു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C