യൂറോപ്യൻ യൂണിയൻ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറലിനൊപ്പം ഖത്തർ പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്തി

ദോഹ: യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനം സാധ്യമാക്കാനുമുള്ള ഇടപെടലിനായി ഖത്തറിലെത്തിയ യൂറോപ്യൻ യൂണിയൻ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറലിനൊപ്പം പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണം 43 ദിവസം പിന്നിടവെ തടവുകാരുടെ മോചനത്തിൽ ശുഭാ പ്തിവിശ്വാസം പ്രകടിപ്പിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അ ബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞു.

ബന്ദി കൈമാറ്റത്തിന് വൈകാതെതന്നെ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ചെറിയ പ്രായോഗിക വെല്ലുവിളികൾകൂടി മറികടന്നാൽ ഹമാസിന്റെയും ഇസ്രായേലിന്റെയും ഭാഗത്തുള്ള തടവുകാരെ സുരക്ഷിതമായി മോചിപ്പിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട് – ഖത്തർ പ്രധാനമന്ത്രി വിശദീകരിച്ചു. ഗസ്സയിൽ അടിയന്തര വെടിനിർത്തലാണ് ഖത്തറിൻ്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇ ക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും യൂറോപ്യൻ യൂണിയൻ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറെലിനോട് ആവശ്യപ്പെട്ടു.

ഉടൻ വെടിനിർത്തൽ സാധ്യമാക്കണമെന്ന് ജോസഫ് ബോറെലും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യു.എൻ സുരക്ഷ കൗൺസിലിൻ്റെ തീരുമാനം വെറുംവാക്കുകളിൽ ഒതുങ്ങരുതെന്നും അത് പ്രാബല്യത്തി ൽ വരണമെന്നും വ്യക്തമാക്കിയ അദ്ദേഹം ഫലസ്‌തീനികൾ അന്തസ്സുള്ള ജീവിതം അർഹിക്കുന്നതായും പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *