ദോഹ: വേനൽക്കാലത്ത് രാജ്യത്തെ പ്രധാന ആശങ്കകളിലൊന്നാണ് മുങ്ങിമരണമെന്നതിനാൽ നീന്തൽ സുരക്ഷിതമാക്കാനുള്ള ബോധവൽക്കരണം അനിവാര്യമാണെന്നും ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ഹമദ് ട്രോമ സെന്റർ അധികൃതർ അറിയിച്ചു.
രാജ്യത്ത് പ്രതിവർഷം മുങ്ങിമരിക്കുന്ന 25 പേരിൽ 30 ശതമാനവും കുട്ടികൾ. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കുട്ടികളുടെ മരണത്തിനു പ്രധാന കാരണം വെള്ളത്തിൽ മുങ്ങുന്നതിനിടെയുള്ള പരുക്കാണ്. 4 വയസിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങൾ സങ്കീർണമായ ശാരീരിക, മാനസിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
see more news-https://malayaladeshamnews.com
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
കായിക മേള : ലഖ്ത ജേതാക്കൾ
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
മുങ്ങിമരണങ്ങളിൽ പൊതുവേ പുരുഷന്മാരാണ് കൂടുതൽ. സ്ത്രീകളേക്കാൾ ഇരട്ടിയാണ് പുരുഷന്മാരുടെ മരണനിരക്ക്. വേനൽക്കാലത്ത് കടലിലും നീന്തൽകുളത്തിലും നീന്താനെത്തുന്നവർ കൂടുതലാണ്. കുട്ടികളും മുതിർന്നവരും വെള്ളത്തിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C