ന്യൂഡൽഹി: പാർലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുർഥി ദിനമായ നാളെമുതൽ പുതിയ മന്ദിരത്തിലും സമ്മേളനം നടക്കും. തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം 8 ബില്ലുകൾ അവതരിപ്പിക്കുമെന്നാണു കേന്ദ്രസർക്കാർ അറിയിപ്പ്.
ഈ സമ്മേളനത്തിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെട്ടു. ബിജെപിയോടൊപ്പം നിൽക്കുന്ന ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും പിന്തുണച്ചു.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനമായതിനാൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഇത്തവണയുണ്ടാകില്ല.
Related News
ആർബിഐ മുൻ ഗവർണർ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു
ഓപ്പറേഷൻ അജയ്: ആദ്യവിമാനം പുറപ്പെട്ടു
പി20 ഉച്ചകോടി: ഇന്ത്യന്‍ സ്ഥാനപതി ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിൽ നിന്ന് അരി വീണ്ടും യുഎഇ വിപണിയില്‍ എത്തും
നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി
തിരഞ്ഞെടുപ്പിൽ നേട്ടമാക്കാൻ വനിതാ സംവരണ ബിൽ
വനിതാസംവരണ ബില്ല് പ്രത്യേക സമ്മേളനത്തില്‍ ബുധനാഴ്ച അവതരിപ്പിച്ചേക്കും
യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ശാന്തിനികേതന്‍
സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസിന്റെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബര്‍ 14 മുതൽ
പ്രവാസിയുടെ ആർ.എൻ.ഒ.ആർ പരിരക്ഷ
നാളെ പഴയ മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനമുണ്ടാകും. തുടർന്നു പഴയ മന്ദിരത്തിന്റെ മുറ്റത്ത് ഇരുസഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ്ഫോട്ടോയെടുപ്പ്. 20 മുതൽ 22 വരെ പുതിയ മന്ദിരത്തിൽ സമ്മേളനം; അവിടെയും സഭാംഗങ്ങളുടെ ഫോട്ടോയെടുപ്പുണ്ടാകും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C