കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് അഡ്വ സി ശുക്കൂർ. സത്യവാങ്മൂലത്തിലുള്ളത് തന്റെ ഒപ്പല്ലെന്നും മേല്‍പ്പറമ്പ് പൊലീസിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഷുക്കൂർ പറഞ്ഞു. പുറത്തുവന്ന രേഖകൾ താൻ സാക്ഷപ്പെടുത്തിയിട്ടില്ല. തന്നെ പ്രതിയാക്കി കേസിന്റെ ദിശമാറ്റാമെന്ന ഉദ്ദേശമാണ് ഇപ്പോഴത്തെ ഗൂഢാലോചനയ്ക്ക് പിന്നിൽ.ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിലെ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്ത തന്നെ താറടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നോട്ടറി രജിസ്റ്റർ സൂക്ഷിക്കുന്നതിന് നിശ്ചിത കാലാവധിയുണ്ട്. 2013-ലെ ഈ രേഖയെക്കുറിച്ച് തനിക്കറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരനോ മറ്റാരെങ്കിലുമോ വ്യാജരേഖ ചമച്ചിട്ടുണ്ടോയെന്ന് കോടതിയാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരേ കേസെടുക്കാനായിരുന്നു കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചത്. ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്ന നിലയിൽ തനിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന് കാണിച്ച് കളനാട് കട്ടക്കാൽ ന്യൂ വൈറ്റ് ഹൗസിൽ എസ് കെ മുഹമ്മദ് കുഞ്ഞി(78)നൽകിയ ഹർജിയിലായിരുന്നു ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതി കേസെടുക്കാൻ നിർദ്ദേശിച്ചത്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിനായി സത്യവാങ്മൂലം സമർപ്പിച്ച സമയത്ത് താൻ വിദേശത്തായിരുന്നുവെന്ന തെളിവുകളാണ് മുഹമ്മദ് കുഞ്ഞി കോടതിയിൽ സമർപ്പിച്ചത്. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോട്ടറി സി ഷുക്കൂറാണെന്നും മുഹമ്മദ് കുഞ്ഞി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വ്യാജ രേഖ നിർമ്മിക്കാൻ കൂട്ടുനിൽക്കുന്ന ആളല്ല താനെന്നും നോട്ടറി എന്ന നിലയിൽ സർട്ടിഫിക്കേഷന് വരുമ്പോൾ ആൾക്കാരെ ഐഡന്റിഫൈ ചെയ്തതിന് ശേഷം മാത്രമേ ചെയ്ത് കൊടുക്കാറുള്ളൂവെന്നുമായിരുന്നു ഷുക്കൂർ പ്രതികരിച്ചത്.
ഷുക്കൂറിനെ കൂടാതെ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ ടികെ പൂക്കോയ തങ്ങൾ, മകൻ അഞ്ചരപ്പാട്ടിൽ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്.
Related News
സ്ത്രീശക്തിയുടെ പ്രതിരൂപമാകാൻ പോകുന്ന 75-ാമത് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ സ്ത്രീശക്തിയും പ്രദർശനത്തിനെത്തും. റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷണൽ...
Continue reading
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയാ...
Continue reading
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കുവാനോ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്/നോ...
Continue reading
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം. ഷഹനയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റുവൈസിന്റ...
Continue reading
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്.ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്...
Continue reading
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ്...
Continue reading
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കൂടി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44440 രൂപയാണ്.ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ച...
Continue reading
ക്വാലലംപുര്‍: മലേഷ്യൻ തലസ്ഥാനമായ ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ്...
Continue reading
തിരുവനന്തപുരം : വൻ ജനപങ്കാളിത്തം കേരളീയം പരിപാടിയിലുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും മികച്ച രീതിയിൽ സ...
Continue reading
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. സർക്കാർ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹരജി. റ...
Continue reading
തിരുവനന്തപുരം : കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരളീയം രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ...
Continue reading
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിനെ തേടിയെത്തി. ഈ പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമാണു കോഴിക്കോട്. യുനെസ്കോ പുതുതായി തിരഞ്ഞെടുത്ത 55 സർഗാത്മക ന...
Continue reading
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C