ദോഹ: ആഭ്യന്തര സംഘർഷങ്ങളിൽ ദുരിതത്തിലായ അഫ്ഗാനിലെ സമാധാന പാലനത്തിനും അന്താരാഷ്ട്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി അമേരിക്കയും താലിബാൻ ഭരണകൂടവും ഖത്തറിൽ ചർച്ച നടത്തി. രാജ്യത്തെ മനുഷ്യാവകാശ പ്രശ്നങ്ങളും സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള താലിബാന് നിലപാടുകളും കടുത്ത ദാരിദ്ര്യവും ചര്‍ച്ചയായി. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ താലിബാന് തയാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
അഫ്ഗാനിസ്താനിലെ സാധാരണക്കാര്‍ക്ക് നേരെയുള്ള ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവരുന്നതായും യു.എസ് പ്രതിനിധികള്‍ വിലയിരുത്തി. അഫ്ഗാനിസ്താന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് അമേരിക്ക വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി ദോഹയില്‍ നടന്ന ചര്‍ച്ച സമാപിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
അമേരിക്കയെ പ്രതിനിധീകരിച്ച് തോമസ് വെസ്റ്റും അഫ്ഗാനിലെ വനിതകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ചുമതല വഹിക്കുന്ന റിന അമീരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ആക്ടിങ് വിദേശകാര്യ മന്ത്രി അമിര്‍ ഖാന് മുത്തഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ചത്.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
കായിക മേള : ലഖ്ത ജേതാക്കൾ
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക
2030ഓടെ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കും: ഖത്തർ
സോവിയറ്റ് യൂണിയന് തകര്‍ന്നതുപോലെ അമേരിക്കയും തരിപ്പണമാകും; മുന്നറിയിപ്പുമായി ഹമാസ്
എംബസിയുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഖത്തർ ഇന്ത്യൻ എംബസി
യുഎസ് നാവിക സേനയ്ക്ക് ഇനി പെൺകരുത്ത്
എജുക്കേഷൻ എക്സലൻസ് അവാർഡ് 2024 അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 31
എളുപ്പത്തിൽ കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാം
യുഎസിലെ ലൂവിസ്റ്റനിൽ കായിക കേന്ദ്രത്തിൽ വെടിവയ്പ്പ്
എക്സ്പോ 2023ന് ഇന്ന് ഖത്തറില്‍ തുടക്കം
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C