സോൾ : ഉത്തര കൊറിയയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് തെക്ക് കടലിലേക്ക് മോക്ക് ന്യൂക്ലിയർ വാർഹെഡുകൾ ഘടിപ്പിച്ച രണ്ട് ദീർഘദൂര സ്ട്രാറ്റജിക് ക്രൂയിസ് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചു. കൊറിയൻ ഉപദ്വീപിൽനിന്ന് 150 മീറ്റർ ഉയരത്തിൽ 1500 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവ കടലിൽ പതിച്ചതെന്ന് ഔദ്യോഗിക കെസിഎൻഎ ന്യൂസ് ഏജൻസി അവകാശപ്പെട്ടു.
“യഥാർത്ഥ ആണവയുദ്ധ അപകടത്തെക്കുറിച്ച് ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി സെപ്തംബർ 2 ന് പുലർച്ചെ അനുകരണ തന്ത്രപരമായ ആണവ ആക്രമണത്തിനുള്ള ഒരു ഫയറിംഗ് ഡ്രിൽ നടത്തി,” കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ 4:00 ന് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉൻ നാവികഎൻജിനുകളും ആയുധങ്ങളും നിർമിക്കുന്ന പുക്ജങ് മെഷിൻ കോംപ്ലക്സ് സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. യുഎസ് – ദക്ഷിണകൊറിയ വാർഷിക സൈനികാഭ്യാസം വ്യാഴാഴ്ച അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C