ആദ്യ ‘ഇന്ത്യ’ സംയുക്ത റാലി ഭോപാലിൽ

First 'India' joint rally in Bhopal

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ആദ്യ സംയുക്ത റാലി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ ഒക്ടോബർ ആദ്യവാരം നടക്കും. മധ്യപ്രദേശിൽ ഈ വർഷമവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തെ 27 കക്ഷികൾ ഒറ്റക്കെട്ടായി ഭോപാലിൽ അണിനിരക്കുന്നത്.

പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ ആദ്യ പൊതുയോഗവും മധ്യപ്രദേശിലെ ഭോപ്പാലില്‍ നടക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സംയുക്ത പൊതുയോഗം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയ്‌ക്കെതിരെയാണ് പൊതുയോഗം. എൻസിപി നേതാവ് ശരദ് ‍പവാറിന്റെ ‍ഡൽഹിയിലെ വസതിയിൽ ചേർന്ന ഇന്ത്യ മുന്നണി ഏകോപന സമിതി യോഗമാണ് ബിജെപിക്കെതിരായ സംയുക്ത റാലിയും പൊതുയോഗവും പ്രഖ്യാപിച്ചത്.

പ്രതിപക്ഷ കൂട്ടായ്‌യിലെ 14 അംഗ പാനലുകള്‍ ചേര്‍ന്ന യോഗത്തിൽ പവാർ, വേണുഗോപാൽ എന്നിവർക്കു പുറമേ ടി.ആർ.ബാലു (ഡിഎംകെ), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ (ജെഎംഎം), തേജസ്വി യാദവ് (ആർജെഡി), രാഘവ് ഛദ്ദ (ആം ആദ്മി), ഡി.രാജ (സിപിഐ), സഞ്ജയ് റൗത്ത് (ശിവസേന), മെഹബൂബ മുഫ്തി (പിഡിപി), ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), ജാവേദ് അലി (സമാജ്‌വാദി പാർട്ടി) എന്നിവരും പങ്കെടുത്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനാൽ അഭിഷേക് ബാനർജിക്ക് (തൃണമൂൽ) എത്താനായില്ല.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *