പ്രതിപക്ഷ ‘ഇന്ത്യ’ ഏകോപനസമിതി പ്രഥമ യോഗം 13ന്

ന്യൂഡൽഹി: പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ ഏകോപനസമിതിയുടെ ആദ്യ യോഗം 13ന് ചേരും. ശരദ് പവാർ ആതിഥ്യം വഹിക്കും. എൻസിപി നേതാവ് ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിലാണ് യോഗം.

440 സീറ്റിൽ ബിജെപിക്കെതിരെ പൊതുസ്ഥാനാർഥിയെ നിർത്താനാണു ശ്രമം.ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പൊതു സ്ഥാനാർഥിയെ നിർത്താൻ കഴിഞ്ഞയാഴ്ച മുംബൈയിൽ ചേർന്ന മുന്നണിയോഗം തീരുമാനിച്ചിരുന്നു. ഇതു ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാർഗങ്ങൾ സമിതി ചർച്ച ചെയ്യും.

സീറ്റുകളുടെ കാര്യത്തിൽ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്താൽ മാത്രമേ പൊതുസ്ഥാനാർഥി പരീക്ഷണം നടപ്പാവൂ. തങ്ങൾ പരമാവധി വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന സന്ദേശം മറ്റുകക്ഷികൾക്കു കോൺഗ്രസ് നൽകിയിട്ടുണ്ട്. ഇന്ത്യ മുന്നണിക്ക് അധികാരം പിടിക്കണമെങ്കിൽ കോൺഗ്രസ് ചുരുങ്ങിയത് 130 സീറ്റ് നേടേണ്ടി വരും.

Related News

ബിജെപി ഭരണപക്ഷമോ മുഖ്യപ്രതിപക്ഷമോ അല്ലാത്ത കേരളം, പഞ്ചാബ് എന്നിവിടങ്ങളിൽ പൊതുസ്ഥാനാർഥി ഉണ്ടാവില്ല. ബംഗാളിൽ പൊതുസ്ഥാനാർഥിയെ നിർത്തുക പ്രയാസമാണ്. തൃണമൂലിനെതിരെ മത്സരിക്കണമെന്നാണു സിപിഎം നിലപാട്. സിപി എമ്മിനായി തങ്ങളുടെ സീറ്റുകൾ വിട്ടുകൊടുക്കാൻ തൃണമൂലും തയാറാവില്ല. ഡൽഹിയിൽ ആംആദ്മിയുമായി സീറ്റ് പങ്കുവയ്ക്കാൻ കോൺഗ്രസ് തയാറായേക്കും.

പവാറിനു പുറമേ കെ.സി.വേണുഗോപാൽ (കോൺഗ്രസ്), ടി.ആർ.ബാലു (ഡിഎംകെ), അഭിഷേക് ബാനർജി (തൃണമൂൽ), ഹേമന്ദ് സോറൻ (ജെഎംഎം), തേജസ്വി യാദവ് (ആർജെഡി), ഡി.രാജ (സിപിഐ), മെഹബൂബ മുഫ്തി (പിഡിപി), ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), രാഘവ് ഛദ്ദ (ആം ആദ്മി), ജാവേദ് അലി ഖാൻ (എസ്പി), സഞ്ജയ് റൗത്ത് (ശിവസേന), ലല്ലൻ സിങ് (ജെഡിയു) തുടങ്ങിയവരുമുൾപ്പെട്ടതാണ് ഏകോപനസമിതി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *