ദോഹ: ഖത്തറിൽ ഇന്നലെ വീണ്ടും മഴ കനത്തു. സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പുമായി അധികൃതർ. ഇന്നും നാളെയും ഇടിയോടു കൂടിയ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. റോഡുകളിൽ വെള്ളക്കെട്ടുകൾ കണ്ടാൽ 184 എന്ന നമ്പറിൽ അധികൃതരെ അറിയിക്കണം.
മഴ കനത്തതോടെ ആഭ്യന്തര മന്ത്രാലയത്തിലെ നാഷനൽ കമാൻഡ് സെന്റർ രാജ്യത്തെ പ്രവാസി താമസക്കാർക്കും പൗരന്മാർക്കും സന്ദർശകർക്കും മൊബൈൽ ഫോണിലൂടെ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ മറ്റുവാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണമെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്നും സന്ദേശത്തിലുള്ളത്.
പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വിഡിയോ സഹിതമാണ് സുരക്ഷാ മാർഗനിർദേശങ്ങൾ നൽകിയത്. അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കരുത്, മഴസമയങ്ങളിൽ പ്രത്യേകിച്ചും ടണലുകളിലൂടെയും പാലങ്ങളിലൂടെയും കടന്നു പോകുമ്പോൾ ജാഗ്രത പാലിക്കണം, ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണം, വേഗം കുറച്ച് വേണം വാഹനം ഓടിക്കാൻ, മാൻഹോളുകൾ തുറക്കരുത്, വൈദ്യുത തൂണുകൾ, സ്വിച്ച് ബോർഡുകൾ എന്നിവയിൽ സ്പർശിക്കരുത് തുടങ്ങിയ സുരക്ഷാ നിർദേശങ്ങളാണ് നൽകിയത്.
Related News
കാറ്റിന്റെ വേഗം മണിക്കൂറിൽ 5 മുതൽ 15 നോട്ടിക്കൽ മൈൽ വരെയും ചില സമയങ്ങളിൽ 30-40 നോട്ടിക്കൽ മൈലും ആയിരിക്കും. ഈ മാസം കൂടുതൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C