ഒമാൻ എണ്ണവില വീണ്ടും ഉയർന്ന് ബുധനാഴ്ച 90.41 ഡോളറിലെത്തി. ചൊവ്വാഴ്ച 89.21 ഡോളറായിരുന്നു. ബുധനാഴ്ച 1.20 ഡോളർ വർധിച്ച് പുതിയ വിലയിലെത്തുകയായിരുന്നു. ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
സമാനമായ വില കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് ഉണ്ടായത്. എണ്ണവില ഈ വർഷം കുറഞ്ഞ് 67 ഡോളർ വരെ എത്തിയിരുന്നു. വില കുത്തനെ കുറഞ്ഞതോടെ സൗദി അറേബ്യയും ഒപെക് അംഗരാജ്യങ്ങളും ഉൽപാദനം വെട്ടിക്കുറച്ചതോടെയാണ് വില ഉയരാൻ തുടങ്ങിയത്. പ്രധാന എണ്ണ ഉൽപാദന രാജ്യമായ സൗദി അറേബ്യ ദിവസേനയുള്ള ഉൽപാദനം ഒരു ദശലക്ഷം ബാരൽ കുറക്കാൻ മാസങ്ങൾക്കു മുമ്പ് തീരുമാനിച്ചിരുന്നു. മാർക്കറ്റിൽ ഡിമാൻഡില്ലാത്തതിനാൽ റഷ്യയും എണ്ണ ഉൽപാദനം വെട്ടിക്കുറച്ചിരുന്നു. ഈ വർഷം ഒക്ടോബർ വരെയാണ് വെട്ടിച്ചുരുക്കൽ തീരുമാനിച്ചിരുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C