ദോഹ : കത്താറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ഒരുക്കങ്ങൾ സജീവമാക്കി ഖത്തർ. അടുത്തമാസം സെപ്റ്റംബർ 5 മുതൽ 10 വരെയാണ് പ്രദർശനം നടത്തുന്നത്. 19 രാജ്യങ്ങളിൽ നിന്നായി 190 ലധികം കമ്പനികളാണ് ഇത്തവണ പങ്കെടുക്കുന്നത്.
ഫാൽക്കൺ പക്ഷികളുടെയും വേട്ട ഉപകരണങ്ങളുടെയും പ്രദർശനവും വിപണനവും ആണ് മേളയുടെ പ്രധാന ആകർഷണം. അറബ് ലോകത്തെ ഫാൽകൺ ആസ്വാദകരുടെ സംഗമസ്ഥലമാണ് കതാറ സുഹൈൽ ഫാൽകൺ മേള. അൽഹുർ, ഷഹീൻ, ഗൈയ്ർ, ഫാൽകൺ തുടങ്ങിയ അപൂർവയിനം ഫാൽക്കണുകൾ പ്രദർശനത്തിനെത്തും . ഫാൽകൺ ലേലമാണ് കതാറ മേളയുടെ മറ്റൊരു ആകർഷണം.
ഒരു ഫാൽകൺ പക്ഷിക്ക് മാത്രം രണ്ട് കോടി രൂപ വരെ കഴിഞ്ഞവർഷം ലേലത്തിൽ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച ഇത്തവണ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും,10% ത്തോളം വേദിയുടെ വിസ്തൃതി ഇത്തവണ കൂട്ടുകയും ചെയ്തിട്ടുണ്ട്. 2018ൽ തുടങ്ങിയ സുഹൈൽ മേളയുടെ ഏഴാം പതിപ്പാണ് ഇത്തവണ കത്താറയിൽ നടക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C