വിശുദ്ധ ഹറമില്‍ ഉംറയ്ക്കായി കുട്ടികളെ കൊണ്ടുപോകുമ്പോള്‍

ജിദ്ദ: മക്കയിലെ വിശുദ്ധ ഹറമില്‍ ഉംറ പുണ്യകര്‍മ്മത്തിന് കുട്ടികളെ കൊണ്ടുപോകുമ്പോള്‍ മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും സ്വീകരിക്കേണ്ട ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കി.

മന്ത്രാലയം നല്‍കുന്ന നാല് പ്രധാന നിര്‍ദ്ദേശങ്ങള്‍:

  1. ഐഡന്റിഫിക്കേഷന്‍ ബ്രേസ്ലെറ്റ്: ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ കൊണ്ടുപോകുന്ന കുട്ടിയുടെ കൈത്തണ്ടയില്‍ ഒരു ഐഡന്റിഫിക്കേഷന്‍ ബ്രേസ്ലെറ്റ് അണിയുന്നത് അത്യാവശ്യമാണ്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കില്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും ഇത് സഹായകമാകും.
  2. തിരക്കേറിയ സമയങ്ങളും സ്ഥലങ്ങളും ഒഴിവാക്കുക: തിരക്കേറിയ സമയങ്ങളില്‍നിന്നും പുണ്യ സ്ഥലത്തെ തിരക്കേറിയ സ്ഥലങ്ങളില്‍നിന്നും മാതാപിതാക്കളും രക്ഷിതാക്കളും ഒഴിഞ്ഞു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
  3. കുട്ടിയുടെ വ്യക്തിഗത ശുചിത്വം: കുട്ടിയുടെ വ്യക്തിഗത ശുചിത്വം ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്. കുട്ടികള്‍ വൃത്തിയും വെടിപ്പും ശുദ്ധവും സുഖകരവുമാണെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം.
  4. ഭക്ഷണപരമായ പരിഗണനകള്‍: ഉംറ യാത്രയില്‍ കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് മാതാപിതാക്കള്‍ ശ്രദ്ധാലുവായിരിക്കണം. ഉംറ എന്ന ആത്മീയയ പ്രയത്നത്തിലുടനീളം കുട്ടികള്‍ക്ക് ആരോഗ്യകരവും അനുയോജ്യവുമായ ഭക്ഷണക്രമം നിലനിര്‍ത്തുന്നത് അവരുടെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്.

കൂടാതെ, മക്ക ഹറം പള്ളി സന്ദര്‍ശിക്കുന്നതിന് മുമ്പ് അഞ്ച് മര്യാദകള്‍ പാലിക്കണമെന്ന് ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Related News

  1. വസ്ത്രം: തീര്‍ഥാടകരെ ബഹുമാനത്തിന്റെയും അടയാളമായി മോശമായ മണമുണ്ടാക്കുന്നതല്ലാത്ത മികച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതു നല്ലതായിരിക്കും.
  2. പ്രവേശന പ്രാര്‍ഥന ചൊല്ലുക: മസ്ജിദില്‍ പ്രവേശിക്കുമ്പോള്‍, വിനയത്തിന്റെയും ഭക്തിയുടെയും ആംഗ്യമായി ഉചിതമായ പ്രാര്‍ത്ഥന (ദുആ) ചൊല്ലാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
  3. വലത് കാല്‍ ഉപയോഗിക്കുക: ഹറം മസ്ജിദില്‍ പ്രവേശിക്കുമ്പോള്‍, ബഹുമാനത്തിന്റെയും ഭക്തിയുടെയും പ്രതീകമായി വലത് കാല്‍ ഉപയോഗിച്ച് പ്രവേശിക്കുന്നത് പതിവാക്കുക.
  4. ശാന്തത നിലനിര്‍ത്തുക: വിശുദ്ധ പരിസരത്ത് ശാന്തിയും അന്തസ്സും നിലനിര്‍ത്താന്‍ തീര്‍ഥാടകരോട് നിര്‍ദ്ദേശിച്ചു. ഇത് സമാധാനപരവും മാന്യവുമായ അന്തരീക്ഷത്തിന് സംഭാവന നല്‍കും.
  5. ശുചിത്വം സംരക്ഷിക്കുക: ഉത്തരവാദിത്തത്തോടെ മാലിന്യം സംസ്‌കരിച്ചും പരിശുദ്ധമായ പരിസരത്തെ ശ്രദ്ധിച്ചുകൊണ്ടും വിശുദ്ധ മസ്ജിദിന്റെ വൃത്തിയും പരിശുദ്ധിയും ഉയര്‍ത്തിപ്പിടിക്കുന്നത് നിര്‍ണായകമാണെന്നും മന്ത്രാലയം പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *