നവംബര്‍ 1 മുതല്‍ മക്ക ബസ് സര്‍വ്വീസിന് ടിക്കറ്റ് ഏര്‍പ്പെടുത്തും

മക്ക: റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റുകള്‍ക്ക് (ആര്‍സിഎംസി) കീഴിലുള്ള ജനറല്‍ ട്രാന്‍സ്പോര്‍ട്ട് സെന്റര്‍, നവംബര്‍ 1 മുതല്‍ മക്ക ബസ് സര്‍വ്വീസിന് ടിക്കറ്റ് ഏര്‍പ്പെടുത്തും. നവംബര്‍ 1 മുതല്‍ ഒരു ടിക്കറ്റിന് 4 റിയാല്‍ ഈടാക്കും.

ട്രയല്‍ പിരീഡ് അവസാനിച്ചതിന് ശേഷം ഞായറാഴ്ച മുതല്‍ ആര്‍സിഎംസി ഔദ്യോഗികമായി പദ്ധതി ആരംഭിച്ചെങ്കിലും നവംബര്‍ 1 മുതലായിരിക്കും സേവനത്തിന് പണമീടാക്കി തുടങ്ങുക. ഗുണഭോക്താക്കള്‍ക്ക് എല്ലാ സേവനങ്ങളും ഉള്‍പ്പെടേയാണ് 4 റിയാല്‍ ഈടാക്കുന്നത്. പ്രാരംഭഘട്ടമെന്ന നിലയില്‍ ഇതുവരെ സൗജന്യമായാണ് യാത്ര അനുവദിച്ചിരുന്നത്.

100 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ലഭിച്ച ട്രയല്‍ കാലയളവ് അവസാനിച്ചതിന് ശേഷം, ‘ഒരുമിച്ചുള്ള പാതയില്‍’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ മക്ക ബസ് പ്രോജക്റ്റ് പണമീടാക്കിയുള്ള സേവനങ്ങള്‍ ആരംഭിക്കുകയാണ്. വെബ്സൈറ്റ്, പദ്ധതിയുടെ ഔദ്യോഗിക ആപ്ലിക്കേഷന്‍, പുണ്യനഗരമായ മക്കയില്‍ ഉടനീളം ലഭ്യമായ ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ തുടങ്ങി നിരവധി ചാനലുകള്‍ വഴി ടിക്കറ്റുകള്‍ ലഭ്യമാകും. മക്ക നഗരത്തിലുടനീളം 438 സ്റ്റേഷനുകളാണുള്ളത്.


മക്കയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനും തിരക്ക് കുറഞ്ഞതും കൂടുതല്‍ സംഘടിതവുമായ റോഡുകളില്‍ സുരക്ഷിതവും വേഗതയേറിയതുമായ ബസുകള്‍ നല്‍കിക്കൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മക്ക ബസ് പദ്ധതി സഹായിക്കും. ഗതാഗതക്കുരുക്കും ദോഷകരമായ കാര്‍ബണ്‍ പുറന്തള്ളലും കുറയ്ക്കുന്നതിനൊപ്പം ഗുണഭോക്താക്കളുടെ സുരക്ഷയും മക്കയിലുടനീളമുള്ള അവരുടെ സഞ്ചാരം എളുപ്പവും വേഗതയും സംരക്ഷിതമാക്കുവാനും ഇത് സംഭാവന ചെയ്യുന്നുമെന്ന് അധികൃതര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *