റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മുൻ ഗവർണറും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് അംഗവുമായ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം.
1931-ൽ ജനിച്ച അദ്ദേഹം 22.12.1990 മുതൽ 21.12.1992 വരെ ആർബിഐ ഗവർണറായിരുന്നു. 1985 മുതൽ 1989 വരെ ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ സെക്രട്ടറിയായും ആർബിഐ ഗവർണറായി നിയമിക്കുന്നതിന് മുമ്പ് കർണാടക സർക്കാരിന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദേശനാണ്യ കരുതൽ ശേഖരം വെറും രണ്ട് മാസത്തെ ഇറക്കുമതി മൂല്യമുള്ള താഴ്ന്ന നിലയിലെത്തുകയും, വിദേശമേഖലയിൽ രാജ്യം അഭൂതപൂർവമായ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുന്ന സമയത്താണ് വെങ്കിട്ടരാമൻ ഗവർണറായി സേവനമനുഷ്ഠിക്കുന്നത്. ഗിരിജ, സുധ എന്നിവര്‍ മക്കളാണ്.
Related News
ഓപ്പറേഷൻ അജയ്: ആദ്യവിമാനം പുറപ്പെട്ടു
പി20 ഉച്ചകോടി: ഇന്ത്യന്‍ സ്ഥാനപതി ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിൽ നിന്ന് അരി വീണ്ടും യുഎഇ വിപണിയില്‍ എത്തും
നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി
തിരഞ്ഞെടുപ്പിൽ നേട്ടമാക്കാൻ വനിതാ സംവരണ ബിൽ
വനിതാസംവരണ ബില്ല് പ്രത്യേക സമ്മേളനത്തില്‍ ബുധനാഴ്ച അവതരിപ്പിച്ചേക്കും
യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ശാന്തിനികേതന്‍
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് തുടക്കം
സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസിന്റെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബര്‍ 14 മുതൽ
പ്രവാസിയുടെ ആർ.എൻ.ഒ.ആർ പരിരക്ഷ
വിദേശ വായ്പാ തിരിച്ചടവില്‍ ഉള്‍പ്പെടെ രാജ്യം വലിയ പ്രതിസന്ധി നേരിട്ട കാലത്ത് റിസര്‍ബാങ്കിനെ നയിച്ച വ്യക്തി എന്നാണ് ആര്‍ബിഐ വെങ്കിട്ടരമണന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ബാലന്‍സ് ഓഫ് പേയ്മെന്റ് പ്രതിസന്ധിയില്‍ രാജ്യം വലഞ്ഞ സമയത്ത് വെങ്കിട്ടരമണന്റെ നയങ്ങള്‍ ഗുണം ചെയ്‌തെന്നും ‘ആര്‍ബിഐ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C