63ന്റെ നിറവിൽ ദുബായ് രാജ്യാന്തര വിമാനത്താവളം

ദുബായ്: ദുബായുടെ ചിരകാല സ്വപ്നം, ദുബായ് രാജ്യാന്തര വിമാനത്താവളം യഥാർത്ഥ്യമായിട്ട് 63 വർഷം. ലോകത്തിന്റെ നെറുകയിലേക്കു ഉയർന്ന വിമാനത്താവളത്തിന്റെ പൂർവ ചരിത്രം ലോക രാജ്യങ്ങൾക്ക് പ്രചോദനമേകുന്നതാണ്. 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ലബനൻ എയർലൈൻസിന്റെ മിഡിൽഈസ്റ്റ് വിമാനമാണ് കന്നിപ്പറക്കൽ നടത്തിയത്.

ദുബായുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്ന ആ സുന്ദര നിമിഷങ്ങൾക്കായി മനസ്സിന്റെ ഫ്രെയിമിൽ ചേർത്തുവയ്ക്കാൻ കാറിലും ബസിലും കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമായി എത്തിയത് 3000 പേർ. മണലാരണ്യത്തിന്റെ വികസനത്തിലേക്കുള്ള ടേക്ക് കൂടിയായിരുന്നു അത്. പിന്നീടങ്ങോട്ട് റോക്കറ്റ് വേഗമായിരുന്നു ദുബായുടെ വളർച്ചയ്ക്ക്.

വിമാനത്താവളം ആരംഭിച്ച് ഒരു വർഷത്തിനകം 1961ൽ 42,852 പേർ എത്തി. പിന്നീടുള്ള ഓരോ വർഷവും യാത്രക്കാർ വർധിച്ചു. 1970ൽ യാത്രക്കാരുടെ എണ്ണം 5.24 ലക്ഷമായി. 1997ൽ ദുബായ് എയർപോർട്ട് വൻകിട വിമാനത്താവളങ്ങളുടെ ക്ലബ്ബിൽ രാജ്യാന്തര പദവിയിലെത്തി. ജനപ്പെരുപ്പംകൊണ്ട് കുതിക്കുന്ന 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറാമതെത്തി. 2019 ആയപ്പോഴേക്കും വർഷത്തിൽ 8.6 കോടിയിലേറെ പേർ എത്തി. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി ലോകോത്തര സൗകര്യം ഒരുക്കിയാണ് ദുബായ് ആഗോള ജനതയെ വരവേൽക്കുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *