ദുബൈ: 2025-27 വർഷത്തേക്കുള്ള ബജറ്റിന് അംഗീകാരം നൽകി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികായുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ചൊവ്വാഴ്ച എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിടത്.എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 30200 കോടി ദിർഹം വരുമാനവും27,200 കോടി ദിർഹം ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ. ബജറ്റ് വിഹിതത്തിൽ 46 ശതമാനം നീക്കിവെച്ചിരിക്കുന്നത് വിമാനത്തവള വികസനത്തിനൊപ്പം റോഡുകൾ, പാലങ്ങൾ, ഓവു ചാൽ ശൃംഖലകൾ എന്നിവയുടെ നിർമാണത്തിനും ഊർജ ഉൽപാദനത്തിനുമാണ്.30 ശതമാനം ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം,പാർപ്പിടം, മറ്റ് അവശ്യ കമ്യൂണിറ്റി സേവനം എന്നിവക്കായാണ് നീക്കിവെച്ചിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.എമിറേറ്റിലെ ജനങ്ങളുടെ ക്ഷേമം വർധിപ്പിക്കുന്നതിന് ശൈഖ് മുഹമ്മദ് പറഞ്ഞു. എമിറേറ്റിലെ ജനങ്ങളുടെ ക്ഷേമം വർധിപ്പിക്കുന്നതിന് ദുബൈ സർക്കാറിന്റെ പ്രതിബദ്ധതയാണ ബജറ്റ് അടിവരയിടുന്നത്.വരുമാനത്തിൽ 21 ശതമാനം മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റിലൂടെ എമിറേറ്റിന്റെ ദീർഘകാല സാമ്പത്തിക സുസ്ഥിരതയാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഈ വർഷം പൊതു, സകാര്യപങ്കാളിത്തത്തിനായി 4000 കോടി ദിർഹമിന്റെ പ്രത്യേക വിഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.
