കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം നടപ്പാക്കിവരുന്ന നൂതന സുരക്ഷാ സംവിധാനമാണ് കുറ്റകൃത്യ നിരക്ക് കുറയാൻ കാരണമെന്ന് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് പറഞ്ഞു. ഈ വർഷം ആദ്യപകുതിയിൽ കുവൈത്തിൽ ഗുരുതര കുറ്റകൃത്യ നിരക്ക് 25% കുറഞ്ഞു.
കൊലപാതകം, ബാങ്ക് കവർച്ച, മോഷണം, സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുള്ള ആക്രമണം, ഭീഷണി, ഭവനഭേദനം തുടങ്ങിയവയിലാണ് കുറവുണ്ടായത്. മദ്യം, ലഹരി മരുന്ന് എന്നിവയ്ക്കെതിരായ പരിശോധന വ്യാപകമാക്കിയതും കുറ്റകൃത്യങ്ങളുടെ തോത് കുറച്ചു.
ഈ വർഷം ഇതുവരെ വിവിധ നിയമലംഘനങ്ങൾക്കു അറസ്റ്റിലായ 11,000 പേരെ നാടുകടത്തി. ഇവരിൽ ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഈജിപ്ത് രാജ്യക്കാർ ഉൾപ്പെടും. നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവർ ഇതിനു പുറമെയാണ്.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C