ബെയ്ജിങ്: ആകാശത്തിന്റെ വിശാലമായ നിരീക്ഷണത്തിനുള്ള സാധ്യത ലക്ഷ്യമിട്ട് ഉത്തരാര്‍ധ ഗോളത്തിലെ ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാക്കാന്‍ സജ്ജമായി ചൈന. സെപ്റ്റംബര്‍ മധ്യത്തോടെ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാകും. ചൈനീസ് തത്വശാസ്ത്രജ്ഞനായ മോസി അഥാവാ മിസിയസിന്റെ പേരാണ് ദൂരദര്‍ശിനിയ്ക്ക് നല്‍കിയിരിക്കുന്നത്.
ജ്യോതിശാസ്ത്രസംബന്ധിയായ സംഭവവികാസങ്ങള്‍ തടസമോ താമസമോ കൂടാതെ നിരീക്ഷിക്കുന്നതിനും ബഹിരാകാശഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് സഹായകമാകുന്നതിനാണ് ദൂരദര്‍ശിനി സ്ഥാപിക്കുന്നതെന്ന് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമമായ ഷിന്‍ഹുവ ന്യൂസ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ കീഴില്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓഫ് ചൈനയും പര്‍പ്പിള്‍ മൗണ്ടെയ്ന്‍ ഒബ്‌സര്‍വേറ്ററിയും സംയുക്തമായാണ് ദൂരദര്‍ശിനി വികസിപ്പിച്ചത്. 2.5 മീറ്റര്‍ വ്യാസമുള്ള വൈഡ് ഫീല്‍ഡ് സര്‍വേ ടെലിസ്‌കോപ്പ് (WFST) ഉത്തരാര്‍ധഗോളത്തിലെ ഏറ്റവും വലിപ്പമേറിയ ദൂരദര്‍ശിനിയാണെന്ന് ഷിന്‍ഹുവ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Related News
2019 ജൂലായില്‍ ലെങ്ഗു പട്ടണത്തിലാണ് ദൂരദര്‍ശിനിയുടെ നിര്‍മാണം ആരംഭിച്ചത്. വ്യക്തമായ ആകാശനിരീക്ഷണം സാധ്യമായതിനാലും ഏറെക്കുറെ സ്ഥായിയായ അന്തരീക്ഷവും വരണ്ട കാലാവസ്ഥയും മറ്റും ദൂരദര്‍ശിനിയുടെ നിര്‍മാണം ഇവിടെയാക്കാന്‍ ഇടയാക്കി. 2020 മുതലുള്ള കാലയളവില്‍ 11 ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും 12 ദൂരദര്‍ശിനി പദ്ധതികളും ലെങ്ഗു കേന്ദ്രമാക്കി ആരംഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ വാനനിരീക്ഷണ ആസ്ഥാനമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഈ പട്ടണം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C