അബുദാബി: 2025ൽ അബുദാബി ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ 5000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്താനാണ് നീക്കം. ഡോക്ടർമാർ, നഴ്സുമാർ, അക്കൗണ്ടിങ്, മാനവശേഷി വിഭാഗം, നിയമകാര്യ വകുപ്പിലെ തസ്തികകൾ, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളിലെല്ലാം സ്വദേശികളെ നിയമിക്കും.
അതോറിറ്റിക്കു കീഴിൽ 81 സ്പെഷ്യലൈസ്‍ഡ് കേന്ദ്രങ്ങൾ അബുദാബിയിലുണ്ടെന്ന് ഹെൽത്ത് അതോറിറ്റി അണ്ടർ സെക്രട്ടറി ഡോ. നൂറ അൽഗയ്സി അറിയിച്ചു. പ്രാദേശിക, രാജ്യാന്തര ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. സ്വദേശിവൽക്കരണത്തിന് ആരോഗ്യമേഖലയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഡോ. നൂറ സൂചിപ്പിച്ചു.
അതോറിറ്റിക്കു കീഴിലുള്ള ഓരോ ആരോഗ്യ കേന്ദ്രത്തിലും സ്വദേശികളെ നിയമിക്കും. ഇതുവഴി 2 വർഷത്തിനകം 5000 സ്വദേശികൾ ജോലിയിൽ പ്രവേശിക്കും. നിലവിൽ അബുദാബിയിലെ ആരോഗ്യ പരിരക്ഷാ മേഖലകളിൽ 64,000 പേർ ജോലി ചെയ്യുന്നതായി ഡോ. നൂറ വെളിപ്പെടുത്തി. ഇതേസമയം ആരോഗ്യമേഖലയിലെ സ്വദേശിവൽക്കരണം മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ ജോലി സാധ്യതയ്ക്കു മങ്ങലേൽക്കും. ഇന്ത്യ, ഫിലിപ്പീൻസ് രാജ്യക്കാരാണ് ഈ മേഖലയിൽ കൂടുതലുള്ളത്.
Related News
സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കൂ, അറിയാം ഈ ഗുണങ്ങൾ
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവർ അറിയാൻ
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ നെയ്യ് കഴിക്കാം
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
അമിതമായ വിശപ്പ് കുറക്കാൻ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C