അബൂദബി: ശൈത്യകാലത്തിന്റെ കടന്നുവരവോടെയാണ് രാജ്യത്ത് പകര്‍ച്ചപ്പനിയും കടുത്ത ചുമയും കൂടിയത്. കുട്ടികളിലാണ് രോഗബാധ കൂടുതലായി പടരുന്നത്. മുതിര്‍ന്നവരില്‍ കടുത്ത ചുമയും കഫക്കെട്ടും വര്‍ധിച്ചിട്ടുണ്ട്. അബൂദബി ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള അബൂദബി പൊതു ജനാരോഗ്യ കേന്ദ്രം സീസണല്‍ ഇൻഫ്ലുവന്‍സക്കെതിരായ വാര്‍ഷിക പ്രചാരണം ആരംഭിച്ചു. ‘വ്യാപനം തടയൂ’ എന്ന തലക്കെട്ടിൽ അണുബാധ തടയുന്നതിനും വാക്സിനേഷനെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കാമ്പയിനു തുടക്കംകുറിച്ചത്. ഫലപ്രദമായ ആരോഗ്യ പ്രതിരോധത്തിനും പകര്‍ച്ചവ്യാധികളെ നേരിടാനുമായി പൗരന്മാര്ക്കും താമസക്കാര്‍ക്കും ഉചിതമായ വാക്സിനേഷനുകള്‍ നല്‍കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ആസ്മ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ഉള്ളവരില്‍ ഇൻഫ്ലുവന്‍സ എ, ബി, റെസ്പിറേറ്ററി സെന്‍സേഷനല്‍ വൈറസ് (ആര്.എസ്.വി) തുടങ്ങിയ വൈറസുകള്‍ കൂടുതല്‍ പ്രശ്നങ്ങൾ സൃഷ്ടിക്കും. ദിവസങ്ങള്‍ നീളുന്ന ശക്തമായ പനി, ജലദോഷം, തലവേദന, തലകറക്കം, തുമ്മല്‍, വിശപ്പില്ലായ്മ, ശരീര വേദന, കഫക്കെട്ട്, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷങ്ങളാണ് രോഗബാധിതരില്‍ കാണുന്നത്. ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്ക് പകര്‍ച്ചപ്പനിയും ചുമയും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും.
അണുബാധ തടയുന്നതിന് കൃത്യമായ നടപടികളെക്കുറിച്ച് ബോധവത്കരണവും പൊതുജനാരോഗ്യം പാലിക്കേണ്ടതിനാവശ്യമായ അറിവും സംസ്കാരവും സമൂഹത്തിന് ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അബൂദബി പൊതു ആരോഗ്യകേന്ദ്രത്തിലെ പകര്‍ച്ചവ്യാധി സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഫാരിദ അല്‍ ഹുസനി പറഞ്ഞു.
Related News
ആറുമാസത്തിനു മുകളില്‍ പ്രായമുള്ളവരാണ് പ്രതിരോധ കുത്തിവെപ്പെടുക്കേണ്ടത്. ഒമ്പതു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് നാല് ആഴ്ചയുടെ ഇടയില്‍ രണ്ട് ഡോസ് എടുക്കാം. ശ്വാസതടസ്സം, ആസ്മ പോലുള്ള രോഗങ്ങളുള്ളവര്‍ വാക്സിന് എടുത്ത് രോഗം ഗുരുതരമാവാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍, ഗര്‍ഭിണികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍, ഹജ്ജ്, ഉംറ തീർഥാടകര്‍, പുക വലിക്കുന്നവര്‍ തുടങ്ങിയവരെല്ലാമാണ് പ്രധാനമായും വാക്സിന് സ്വീകരിക്കേണ്ടത്. 15 ഫാര്‍മസികളടക്കം 111 ആരോഗ്യ കേന്ദ്രങ്ങളിലാണ് പനി വാക്സിനുകള്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C