ഗാസയിൽ കര ആക്രമണം ശക്തമാക്കി ഇസ്രായേൽ; മരണസംഖ്യ 8,005 ആയി ഉയർന്നു


ഗാസ : ഇസ്രായേൽ ഗാസ യിലേക്ക് കരമാർഗം ആക്രമണത്തെ ശക്തിപ്പെടുത്തുന്നു അതോടൊപ്പം ഹമാസിന്റെ ലക്ഷ്യസ്ഥാനത്തേക്ക് ഇസ്രായേൽ ആക്രമണം നടത്തിയതായും കണക്കാക്കുന്നു.
2.3 ജനസംഖ്യയുള്ള ഗാസ മുനമ്പിലെ മെഡിക്കൽ അധികാരികൾ ഇസ്രായേലിന്റെ പ്രചാരണത്തിൽ 3,324 പ്രായപൂർത്തിയാകാത്തവർ അടക്കം 8,005 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഞായറാഴ്ച വെളിപ്പെടുത്തി.
ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ വെടിനിർത്തലിന് ആഹ്വാനം ചെയ്തു. കൂടാതെ എല്ലാ ബന്ധികളെയും മോചിപ്പിക്കാൻ ഉള്ള ആഹ്വാനം പുതുക്കുകയും ചെയ്തിരുന്നു. ഭക്ഷണം, വെള്ളം,മരുന്നുകൾ വിതരണം കുറയുകയും ഗാസയുടെ ഭൂരിഭാഗവും അവശിഷ്ടങ്ങളായി മാറുകയും ചെയ്തതോടെ ഫലസ്തീൻ നിവാസികൾ വെയർ ഹൗസുകളിലും വിതരണ കേന്ദ്രങ്ങളിലും കയറി അടിസ്ഥാന അതിജീവന വസ്തുക്കൾ എല്ലാം പിടിച്ചെടുത്തു.
ഗാസ മുനമ്പിലെ അൽ- ഗുദ്സ് ആശുപത്രി ഉടൻ ഒഴിപ്പിക്കാൻ ഇസ്രായേൽ അധികൃതരിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് പറഞ്ഞു. ഇസ്രായേൽ വ്യോമാക്രമണത്തിൽ നിന്ന് 14,000 പേർ ആശുപത്രിയിൽ അഭയം തേടിയതായി വ്യക്തമാക്കി. 50,000 ആളുകൾ ഗാസ ഷിഫ ഹോസ്പിറ്റലിൽ അഭയം പ്രാപിച്ചിട്ടുണ്ട് എന്ന് ഫലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സൗകര്യത്തിന് നേരെയുള്ള ഇസ്രായേൽ ഭീഷണികളിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *