ശുദ്ധജല അഭാവം; പകർച്ച വ്യാധിക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന

ഗാസയിൽ ശുദ്ധജലത്തിന്റെ അഭാവം മാരകമായ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ). മതിയായ ചികിത്സ ലഭിക്കാത്ത ജനവിഭാഗങ്ങളെയാകും ഇത് ഗുരുതരമായി ബാധിക്കുകയെന്ന് ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു.

ഇസ്രയേൽ ജലത്തിനും വൈദ്യുതിക്കും ഉപരോധമേർപ്പെടുത്തിയതോടെ ശുദ്ധജലം ഗാസയിലെ 23 ലക്ഷം ജനങ്ങൾക്ക് കിട്ടാക്കനിയാണ്. ദിവസവും 30 മിനിറ്റോളം സമയം പൈപ്പിലൂടെ വളരെ കുറഞ്ഞ അളവിൽ ലഭിക്കുന്നതാകട്ടെ കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളവും. ഇത് മലിനജലവും കടൽജലവും കലർന്നതാണ്.

ഗാസയിൽ ശുദ്ധജലം ലഭ്യമാക്കിയില്ലെങ്കിൽ കടുത്ത നിർജ്ജലീകരണം മൂലം സാധാരണക്കാർ മരിച്ചുവീഴുമെന്ന് യു.എന്നും ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഗാസയിലെ ശുദ്ധജലത്തിന്റെ മൂന്നിലൊന്ന് ഇസ്രയേലിൽ നിന്നായിരുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *