വാഷിങ്ടൻ: ഇസ്രയേൽ–ഹമാസ് സംഘർഷം അഞ്ചാം ദിനവും അയവില്ലാതെ തുടരുന്നതിനിടെ, നൂതന യുദ്ധോപകരണങ്ങളുമായി യുഎസിന്റെ ആദ്യ വിമാനം ഇസ്രയേലിലെത്തി. ഇസ്രയേലിന് കൂടുതൽ പിന്തുണ പ്രഖ്യാപിച്ച് യുഎസ്. മെഡിറ്ററേനിയൻ കടലിൽ യുഎസ്എസ് ജെറാൾഡ് പടക്കപ്പലെത്തി. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് യുഎസ്എസ് ജെറാൾഡ്.
അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്) അറിയിച്ചു. ‘സുപ്രധാന ആക്രമണങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങള്‍ നേരിടുന്നതിന് സേനയെ പര്യാപ്തമാക്കുന്നതിനുമാണ് ഈ ആയുധങ്ങള്‍’ ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.
ഇതിനിടെ യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ വ്യാഴാഴ്ച ഇസ്രയേലിലേത്തും. ഹമാസ്- ഇസ്രയേല്‍ യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് ഒരു വിദേശരാജ്യ പ്രതിനിധി ഇവിടേക്ക് എത്തുന്നത്. ഇതിനിടെ അമേരിക്കയുടെ ഒരു പ്രത്യേക ദൗത്യ സംഘം ഇസ്രയേല്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വെളിപ്പെടുത്തി.
Related News
ഫലസ്തീനികൾക്കായി 40 ടണ്ണിൽ അധികം ഭക്ഷണവും പാർപ്പിട വസ്തുക്കളും ഖത്തർ ഈജിപ്തിലേക്ക് എത്തിച്ചു
ഗസ്സയിൽ വൻ വ്യോമാക്രമണം: കരയുദ്ധം ഇന്ന് തുടങ്ങുമെന്ന് ഇസ്രായേൽ, ആശയവിനിമയ സംവിധാനം തകർത്തു.
- Featured
-
By
Chief Editor
- 0 comments
ഗാസയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമെന്നു സൂചന
ഓപ്പറേഷൻ അജയ്: ആദ്യവിമാനം പുറപ്പെട്ടു
പലസ്തീന് പിന്തുണ നല്കി സൗദി കിരീടാവകാശി
ഇസ്രയേൽ–ഹമാസ് യുദ്ധം; ഇന്ധനവില കൂടുമോ?
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C