ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് യു കെയിൽ സിഗരറ്റ് നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിൽനിന്ന് വരും തലമുറയെ തടയാനാണ് കടുത്ത പുകവലി വിരുദ്ധ നയങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ന്യൂസീലാൻഡിൽ 2022 ഡിസംബറിൽ നടപ്പിലാക്കിയതിന് സമാനമാണിത്. 2009 ജനുവരി ഒന്നിന് ശേഷം ജനിച്ച ആർക്കും സിഗരറ്റ് വിൽക്കരുതെന്നാണ് ന്യൂസീലൻഡ് ഉത്തരവിറക്കിയത്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ തുടർന്നാണ് ഋഷി സുനക് സർക്കാർ പുതിയ നയങ്ങൾ കൊണ്ടുവരുന്നതെന്നാണ് റിപ്പോർട്ട്.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C