ന്യൂഡൽഹി: നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമനം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ് ഗോപിക്കാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സമൂഹ മാധ്യമം വഴി പുറത്തുവിട്ടത്. 3 വർഷമാണ് കാലാവധി.
കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന നിലപാടിൽ നടൻ സുരേഷ് ഗോപി. തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്ഥാനം പ്രഖ്യാപിച്ചതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് അടുപ്പക്കാർ പറയുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ രംഗത്ത് കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ് ഗോപി. ഇതിനിടയിലാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കി കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തിയതിനാൽ സ്ഥാനം ഏറ്റെടുക്കാതിരിക്കാനും കഴിയില്ല. ബിജെപി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി തന്റെ ഭാഗം വിശദീകരിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി.
Related News
ആർബിഐ മുൻ ഗവർണർ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു
ഓപ്പറേഷൻ അജയ്: ആദ്യവിമാനം പുറപ്പെട്ടു
പി20 ഉച്ചകോടി: ഇന്ത്യന്‍ സ്ഥാനപതി ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിൽ നിന്ന് അരി വീണ്ടും യുഎഇ വിപണിയില്‍ എത്തും
നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ
തിരഞ്ഞെടുപ്പിൽ നേട്ടമാക്കാൻ വനിതാ സംവരണ ബിൽ
വനിതാസംവരണ ബില്ല് പ്രത്യേക സമ്മേളനത്തില്‍ ബുധനാഴ്ച അവതരിപ്പിച്ചേക്കും
യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ശാന്തിനികേതന്‍
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് തുടക്കം
സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസിന്റെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബര്‍ 14 മുതൽ
പ്രവാസിയുടെ ആർ.എൻ.ഒ.ആർ പരിരക്ഷ
മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി വിവരം അറിഞ്ഞതെന്ന് അടുപ്പമുള്ളവർ പറയുന്നു. കേന്ദ്ര നേതൃത്വമെടുത്ത തീരുമാനമായതിനാൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി നിലപാട് വ്യക്തമാക്കും. കേന്ദ്രം തീരുമാനത്തിൽ ഉറച്ചുനിന്നാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C