ന്യൂഡല്‍ഹി: നയരൂപീകരണത്തില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കാളിത്തം വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ ബില്‍ കൊണ്ടുവരുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച ഏറെ കാലമായി നടക്കുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് വനിതാ സംവരണ ബില്‍ പലതവണ അവതരിപ്പിച്ചെങ്കിലും ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം ഇല്ലായിരുന്നു, ഇതുമൂലം ഈ സ്വപ്നം അപൂര്‍ണ്ണമായി തുടര്‍ന്നു. ഇന്ന്, ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ ദൈവം എനിക്ക് അവസരം നല്കി. ഇരു സഭകളിലും സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് നമ്മുടെ സര്‍ക്കാര്‍ ഇന്ന് ഒരു പുതിയ ബില്‍ കൊണ്ടുവരുന്നു’ പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞു.
എന്നാൽ ലോക്സഭയിലെ അംഗബലവും രാജ്യസഭയിൽ പ്രതിപക്ഷത്തുനിന്നു ലഭിക്കാവുന്ന പിന്തുണയും പരിഗണിക്കുമ്പോൾ, മോദി സർക്കാരിനു ബിൽ നേരത്തേതന്നെ പാസാക്കിയെടുക്കാമായിരുന്നു. 2014ൽ അതിനു ശ്രമിച്ചില്ല. ഉടൻ നടപ്പാക്കാനാവില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് വനിതാ ബിൽ കൊണ്ടുവന്നിട്ടുള്ളത്. സെൻസസ്, മണ്ഡല പുനഃക്രമീകരണം തുടങ്ങിയ കാരണങ്ങൾ ബില്ലിൽതന്നെ പറയുന്നുണ്ട്. ബിൽ പാസാക്കാൻ നിശ്ചയദാർഢ്യവും കഴിവുമുള്ളവരെന്ന് പൊതുതിരഞ്ഞെടുപ്പിൽ അവകാശപ്പെടുകയും അതിലൂടെ സ്ത്രീ വോട്ടർമാരെ പരമാവധി ആകർഷിക്കുകയും ചെയ്യാം. മണ്ഡല പുനഃക്രമീകരണമുൾപ്പെടെ ഉദ്ദേശിക്കുംവിധം പൂർത്തിയായാൽ 2029ലെ തിരഞ്ഞെടുപ്പിലും വനിതാ സംവരണത്തിന്റെ പേരു പറയാം; നിയമസഭാ തിരഞ്ഞെടുപ്പുകളിലും അതു നേട്ടമാക്കാം.
Related News
ആർബിഐ മുൻ ഗവർണർ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു
ഓപ്പറേഷൻ അജയ്: ആദ്യവിമാനം പുറപ്പെട്ടു
പി20 ഉച്ചകോടി: ഇന്ത്യന്‍ സ്ഥാനപതി ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിൽ നിന്ന് അരി വീണ്ടും യുഎഇ വിപണിയില്‍ എത്തും
നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി
വനിതാസംവരണ ബില്ല് പ്രത്യേക സമ്മേളനത്തില്‍ ബുധനാഴ്ച അവതരിപ്പിച്ചേക്കും
യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ശാന്തിനികേതന്‍
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് തുടക്കം
സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസിന്റെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബര്‍ 14 മുതൽ
പ്രവാസിയുടെ ആർ.എൻ.ഒ.ആർ പരിരക്ഷ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C