ന്യൂഡൽഹി: രബീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ച ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടി. ഇതോടെ ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടംനേടുന്ന 41-ാമത്തെ ലോക പൈതൃക സ്വത്തായി ശാന്തിനികേതൻ മാറി.
റിയാദിൽ നടന്ന 45-ാമത് ലോക പൈതൃക സമിതി യോഗത്തിലായിരുന്നു തീരുമാനം.എല്ലാ ഇന്ത്യക്കാര്‍ക്കും അത് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. രബീന്ദ്രനാഥ ടാഗോറിന്റെ പട്ടണമായ നമ്മുടെ ശാന്തിനികേതൻ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു
2010 മുതൽ യുനെസ്കോയുടെ താത്കാലിക പട്ടികയുടെ ഭാഗമായിരുന്നു ശാന്തിനികേതൻ. 1863-ൽ ആശ്രമമെന്ന നിലയിൽ സ്ഥാപിതമായ ശാന്തിനികേതൻ പിന്നീട് 1901-ൽ ടാഗോർ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു.
Related News
ആർബിഐ മുൻ ഗവർണർ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു
ഓപ്പറേഷൻ അജയ്: ആദ്യവിമാനം പുറപ്പെട്ടു
പി20 ഉച്ചകോടി: ഇന്ത്യന്‍ സ്ഥാനപതി ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിൽ നിന്ന് അരി വീണ്ടും യുഎഇ വിപണിയില്‍ എത്തും
നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി
തിരഞ്ഞെടുപ്പിൽ നേട്ടമാക്കാൻ വനിതാ സംവരണ ബിൽ
വനിതാസംവരണ ബില്ല് പ്രത്യേക സമ്മേളനത്തില്‍ ബുധനാഴ്ച അവതരിപ്പിച്ചേക്കും
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് തുടക്കം
സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസിന്റെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബര്‍ 14 മുതൽ
പ്രവാസിയുടെ ആർ.എൻ.ഒ.ആർ പരിരക്ഷ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C