ജിദ്ദ: സെപ്റ്റംബര്‍ 23 ശനിയാഴ്ചയാണ് സൗദി ദേശീയ ദിനമായി ആചരിക്കും. 93-ാമത് ദേശീയ ദിനം ആചരിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. അന്നേദിവസം രാജ്യത്തെ സ്വകാര്യ മേഖലകള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതുമേഖലകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴില്‍ നിയമാവലിയിലെ ആര്‍ട്ടിക്കിള്‍ 24ന് രണ്ടാം ഖണ്ഡികയിലുളള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ റോഡുകളിലും പൊതു സ്ഥലങ്ങളിലും ദേശീയ പതാകകള്‍ കൊണ്ടും സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേയും ചിത്രങ്ങള്‍ വെച്ചും അലങ്കരിച്ചു.
ദേശീയ പരിപാടിയുടെ സുഗമമായ ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ തൊഴിലുടമകളോടും മന്ത്രാലയം അഭ്യര്‍ഥിച്ചു. ആഘോഷങ്ങളുടെ ഭാഗമാകുന്നതിന് വേണ്ടി വിവിധ സ്‌കൂളുകളിലും സര്‍വകലാശാലകളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 24 ഞായറാഴ്ചയും അവധി നല്‍കും. മിക്ക സ്‌കൂളുകളും അന്ന് പഠനത്തിന് പകരം ആഘോഷങ്ങൾ നടക്കും.’
‘നമ്മൾ സ്വപ്നം കാണുന്നു, നമ്മൾ നേടുന്നു’ എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ ദേശീയ ദിനം ആചരിക്കുന്നത്. നജ്ദ്, ഹിജാസ് എന്നീ രാജ്യങ്ങളുടെ ഏകീകരണത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 23-ന് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നു. 1932-ല്‍ രാഷ്ട്രങ്ങള്‍ ലയിച്ച് രാജ്യം രൂപീകരിച്ചു. പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍, അലങ്കാരങ്ങള്‍, പതാകകള്‍ എന്നിവ ഉപയോഗിച്ച് രാജ്യത്തുടനീളം ദേശീയദിനം ആഘോഷിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C