ദോഹ : ഭീകരതയെയും തീവ്രവാദത്തെയും നേരിടുന്നതിനുള്ള ദേശീയ സമിതിയുമായി ഏകോപിപ്പിച്ച് മന്ത്രാലയം ആരംഭിച്ച ഗവേഷണ മത്സരത്തിലെ വിജയികളെ കായിക യുവജന മന്ത്രി എച്ച് ഇ സലാ ബിൻ ഗാനീം അൽ അലി ഇന്നലെ ആദരിച്ചു.
ഈ രംഗത്തെ യുവാക്കൾ തയ്യാറാക്കിയ മികച്ച 10 ഗവേഷണ പ്രബന്ധങ്ങൾക്കാണ് സമ്മാനങ്ങൾ ലഭിച്ചത്. ഈ മത്സരത്തിലൂടെ തീവ്രവാദം എന്ന പ്രതിഭാസത്തിലേക്ക് നയിക്കുന്ന ആശയങ്ങളെയും ഘടകങ്ങളെയും കുറിച്ച് യുവാക്കളിൽ അവബോധം വളർത്തുവാനും, ഇത് ദേശീയ, അന്തർദേശീയ ശ്രമങ്ങളെ കുറിച്ച് പഠിക്കാനും ലക്ഷ്യമിടുന്നു.
മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ മത്സരത്തിലെ മികച്ച 10 വിജയികളെ ആദരിക്കുകയും മത്സരത്തിന് അപേക്ഷിച്ച 15 നും 39 നും ഇടയിൽ പ്രായമുള്ള 60 യുവതി യുവാക്കൾക്ക് പ്രശസ്തിപത്രം വിതരണം ചെയ്യുകയും ചെയ്തു. ഇത് ആഗോളതലത്തിൽ ഒരു വലിയ പ്രതിഭാസത്തെ അഭിമുഖീകരിക്കുന്നതിനുള്ള പരിഹാരങ്ങളും ശുപാർശങ്ങളും കൊണ്ടുവരുന്നതിന് ശക്തിപ്പെടുത്തുന്നു.
ഗവേഷണം വിലയിരുത്തുന്നതിനായി മന്ത്രാലയത്തിലെ വിദഗ്ധരുടെ ഒരു സമിതി തന്നെ പ്രവർത്തിച്ചു. അതിനാൽ മത്സരത്തിനായി സമർപ്പിച്ച മൊത്തം ഗവേഷണങ്ങളിൽ നിന്നും മികച്ച പത്ത് ഗവേഷണ പ്രബന്ധങ്ങൾ തെരഞ്ഞെടുക്കാൻ കമ്മിറ്റി തീരുമാനിച്ചു.” ദൈവമേ ഞങ്ങളുടെ മാതൃരാജ്യത്ത് ഞങ്ങൾക്ക് സുരക്ഷ നൽകണമേ “എന്ന മുദ്രാവാക്യത്തിന് കീഴിൽ മന്ത്രാലയം തയ്യാറാക്കിയ എക്സിക്യൂട്ടീവ് പദ്ധതിയുടെ ചട്ടക്കൂടിലാണ് ഈ മത്സരം വരുന്നത്. മന്ത്രാലയത്തിന്റെ പദ്ധതിയിൽ നിരവധി യുവജന കായിക പരിപാടികൾ ഉൾപ്പെടുന്നു. മുനീറ മുഹമ്മദ് ഷാഹിർ അൽ ഒതൈബി ഒന്നാം സ്ഥാനവും, ഹമദ് മുഹമ്മദ് വഹീദ് ഹുസൈൻ രണ്ടാം സ്ഥാനവും, റിമ ഹമദ് ജാസീം അൽ ഹംർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C