തിരുവനന്തപുരം: നാളെ പുതുപ്പള്ളിയിൽ ജനവിധി.ആത്മവിശ്വാസത്തിൽ യുഡിഎഫ്. മികച്ച പ്രകടനം ലക്ഷ്യമിട്ട് എൽഡിഎഫ്. മാന്യമായ വോട്ട് വിഹിതം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി. ഉമ്മൻ ചാണ്ടി – പുതുപ്പള്ളി രസതന്ത്രംതന്നെയാകും ജനവിധി രചിക്കുകയെന്നു യുഡിഎഫ് കരുതുന്നു. വികസന വാഗ്ദാനങ്ങളിൽ ഊന്നിയായിരുന്നു എൽഡിഎഫ് പ്രചാരണം.
1.76 ലക്ഷം വോട്ടർമാരിൽ 1.35–1.40 ലക്ഷം പേർ വോട്ടു ചെയ്യുമെന്നാണ് ഇരുമുന്നണികളും കരുതുന്നത്. ഇളകാത്ത എൽഡിഎഫ് വോട്ടുകൾ 45,000 ഉണ്ടെന്നു സിപിഎം നേതാക്കൾ കണക്കാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് 54,000 കടന്നെങ്കിൽ 2011ൽ 36,667 ആയി താഴ്ന്ന അനുഭവം പാർട്ടിക്കു മുന്നിലുണ്ട്. ഇത്തവണ അടിസ്ഥാന വോട്ടുകൾ ചോരാതെ ഉറപ്പിക്കാനാണു സിപിഎം ശ്രമം. ബിജെപി, ആം ആദ്മി പാർട്ടി സ്ഥാനാർഥികളടക്കം മറ്റെല്ലാവരും കൂടി 15,000–18,000 വോട്ടിൽ കൂടുതൽ സമാഹരിക്കുമെന്നു മുന്നണികൾ കരുതുന്നില്ല.
8നു പുറത്തുവരുന്ന ഫലത്തിനായി നിയമസഭയും കാത്തിരിക്കുന്നു. 11നു സഭാസമ്മേളനം ആരംഭിക്കുന്നതിനാൽ പുതുപ്പള്ളിയുടെ പുതിയ ജനപ്രതിനിധിക്ക് ഉടൻതന്നെ സത്യപ്രതിജ്ഞ ചെയ്തു നിയമസഭയുടെ ഭാഗമാകാം.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C