ഖത്തറിൽ പുതിയ കോവിഡ് സബ് മ്യൂട്ടന്റ് കണ്ടെത്തി ; MOPH

ദോഹ : ഖത്തറിൽ “EG.5” എന്ന് വിളിക്കുന്ന കൊറോണ വൈറസിന്റെ (കോവിഡ് -19) സബ് മ്യൂട്ടെന്റ് കണ്ടെത്തി. ഓഗസ്റ്റ് 31 നാണ് പൊതുജനാരോഗ്യമന്ത്രാലയം കേസുകളുടെ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രജിസ്റ്റർ ചെയ്ത കേസുകൾ ലളിതമാണെന്നും മന്ത്രാലയം വിശദീകരിച്ചു. കോവിഡ് 19 ന്റെ പുതിയ വകഭേദങ്ങളെ കുറിച്ചുള്ള പകർച്ചവ്യാധി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന EG.5 എന്ന് വിളിക്കുന്ന കോവിഡ്- 19 ന്റെ പുതിയ ഉപ മ്യൂട്ടെന്റ് പ്രഖ്യാപിച്ചിരുന്നു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 50ലധികം രാജ്യങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഇതിനുപുറമേ മറ്റൊരു വകഭേദമായ BA.2.86, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക,ഇംഗ്ലണ്ട്, ഡെൻമാർ എന്നിവ ഉൾപ്പെടെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. മുമ്പത്തെ വൈറസിൽ നിന്നും വ്യത്യസ്തമായ ഒന്നിലധികം ജനിതക വ്യതിയാനങ്ങൾ അടങ്ങിയിരിക്കുന്ന ഒരു വകഭേദമാണ് ഇത്. എന്നിരുന്നാലും ആ രാജ്യങ്ങളിൽ അതിന്റെ വ്യാപനം വർദ്ധിക്കുന്നതിനോ അല്ലെങ്കിൽ അത് ബാധിച്ചപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകത വരുന്നില്ലെന്നും കണ്ടെത്തി . ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക,കൈകൾ പതിവായി വൃത്തിയാക്കുക തുടങ്ങിയ സാധാരണ കരുതൽ നടപടികൾ പിന്തുടരുന്നത് ഇത്തരം കേസുകളിൽ നിന്ന് രോഗമുക്തി നേടുന്നതിന് കാരണമാകുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം എടുത്തുപറയുന്നു.

Related News

കോവിഡ് 19 ന്റെ ലക്ഷണങ്ങൾ ഉള്ള ആളുകൾ അണുബാധ പരിശോധനയ്ക്ക് വിധേയരാകാനും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ ചികിത്സ തേടാനും ശുപാർശ ചെയ്തു.

ഇനി പറയുന്ന ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് വൈദ്യ പരിശോധനയും ചികിത്സ പ്രോട്ടോക്കോളും തേടാൻ നിർദ്ദേശിക്കുന്നു.38ഡിഗ്രി സെൽഷ്യസിനോ അതിൽ കൂടുതലോ താപനിലയിലുള്ള പനി, വിറയൽ, ക്ഷീണം, ശരീരവേദന, നെഞ്ചുവേദന, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കിൽ ചികിത്സ തേടേണ്ടതാണ്. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിലും വിട്ടുമാറാത്ത മെഡിക്കൽ അവസ്ഥകളിൽ ബുദ്ധിമുട്ടുന്നവർക്കുമാണ് എന്ന് മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *