ദേശാടനപ്പക്ഷികളെ വരവേൽക്കാൻ കുവൈത്ത്

കുവൈത്ത് : ദേശാടനപ്പക്ഷികളുടെ ശരത്കാല കുടിയേറ്റത്തിൽ നിർണായകമായ ഇടമാണ് കുവൈത്ത്. വരുന്ന ശരത് കാലത്ത് കുവൈത്ത് വൻ തോതിൽ ദേശാടനപ്പക്ഷികളുടെ ഇടത്താവളമാകുന്നാണ് കരുതുന്നത്. 60 സ്പീഷീസിലുള്ള 415 ഇനം ദേശാടനപ്പക്ഷികൾ ഈ വർഷം കുവൈത്തിൽ എത്തുമെന്ന് കുവൈത്ത് എൻവയൺമെന്റൽ ലെൻസ് (കെ.ഇ.എൽ) മേധാവി റസീദ് അൽ ഹാജി വ്യക്തമാക്കി.

ശൈത്യകാലത്തിന്റെ ആരംഭം വരെ കുവൈത്തിൽ പക്ഷികളുടെ ശരത്കാല കുടിയേറ്റം തുടർന്നേക്കാമെന്ന് പക്ഷി നിരീക്ഷകർ ചൂണ്ടിക്കാട്ടി. കുവൈത്തിലുടനീളം പ്രകൃതിദത്തമായ 13 തണ്ണീർതടങ്ങളുണ്ട്. രാജ്യത്തെ തണ്ണീർ തടങ്ങളിലും കടലോരത്തും ദേശാടനപ്പക്ഷികൾ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ഇവിടങ്ങളിലും കടൽ തീരങ്ങളിലും വൈകാതെ പല നിറങ്ങളിലും രൂപങ്ങളിലുമുള്ള പക്ഷികളെ കാണാം. ആകാശത്ത് ചിറകുവിരിക്കും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും.

കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷ സ്ഥാനവും, പ്രകൃതിദത്തമായ ഇടങ്ങളുമാണ് പക്ഷികൾ സുരക്ഷിത താവളമാക്കുന്നതിന് പിന്നിൽ. റഷ്യ, കസാഖ്സ്താൻ, അസർബൈജാൻ എന്നിവിടങ്ങളിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് കിഴക്കൻ, മധ്യ ആഫ്രിക്കയിലെ ചൂടുള്ള കാലാവസ്ഥയിലേക്ക് പക്ഷികൾ സഞ്ചരിക്കുന്നു. യൂറോപ്പിന്റെ വടക്ക് കിഴക്ക് നിന്ന് തുർക്കിയ, സിറിയ എന്നിവയിലൂടെ ഇന്ത്യയിലേക്കും ഒരു വിഭാഗം സഞ്ചരിക്കുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *